.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ആനക്കാപ്പിൽ കണ്ടെത്തിയ 4 മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു video screenshot
Kerala

ആനക്കാപ്പിൽ കണ്ടെത്തിയ 4 മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു

തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

Ardra Gopakumar

കൽപ്പറ്റ: സൺറൈസ് വാലിയിൽ പ്രദേശവാസികളായ രക്ഷാപ്രവർത്തകർ നടത്തിയ തിരച്ചിലിനിടെ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്തു. മൂന്ന് മൃതദേഹങ്ങളും ഒരു മൃതദേഹ ഭാഗവും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ അഴുകിയ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനുള്ള ശ്രമങ്ങളാകും നടത്തുക. ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. തിങ്കളാഴ്ച മൃതദേഹങ്ങൾ സംസ്കരിക്കും.

രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പൂർണ ശരീരങ്ങളും ഒരു മൃതദേഹത്തിന്‍റെ കാൽ വേർപെട്ട് മരത്തി‌ൽ കുടുങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. ചെറിയ ദൂരത്തിനിടയിലാണ് നാല് മൃതദേഹവും കണ്ടെത്തിയത്. 11 ദിവസത്തിനു ശേഷം കണ്ടെത്തിയ മൃതദേഹങ്ങൾ ജീർണിച്ചിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമാണെന്ന് ദൗത്യസംഘം അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയേക്കാമെന്ന നിഗമനത്തിൽ തിരച്ചിൽ കൂടുതൽ സജീവമാക്കി. കോട നിറഞ്ഞ വനമേഖലയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനും എയർലിഫ്റ്റിങ്ങിനും തടസം നേരിട്ടിരുന്നു. ചെങ്കുത്തായ വനമേഖലയിലൂടെ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കുന്നത് ദുഷ്കരമായിരുന്നു. മൃതദേഹം അഴുകിയതിനാൽ പിപിഇ കിറ്റ് ഇല്ലാതെ കൊണ്ടുപോകുന്നത് പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചു; സ്വത്തുവിവരം മറച്ചുവച്ചുവെന്ന യുഡിഎഫ് പരാതി തള്ളി

പെരമ്പൂരിൽ വിജയ് പരാജയപ്പെടും, ഡിഎംകെ അധികാരത്തിലെത്തും; സർവേ ഫലം ഇങ്ങനെ

'തെരഞ്ഞെടുപ്പ് കാലത്തും ധാർഷ്ഠ‍്യത്തിന് കുറവില്ല'; മുഖ‍്യമന്ത്രിയുടെ പരാമർശത്തിനെതിരേ വിമർശനം ശക്തം

മതപരിവർത്തനം നടത്തിയാൽ എസ്‌സി,എസ്ടി ആനുകൂല്യം ലഭിക്കില്ല; ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

കോടികൾ കടം വാങ്ങി വഞ്ചിച്ചു; ടൊവിനോ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരേ ഹൈക്കോടതിയിൽ ഹർജി