ഫയല്‍ചിത്രം

 
Kerala

പത്തനംതിട്ടയില്‍ കാട്ടാന കിണറ്റില്‍ വീണു

റബര്‍ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറിലാണ് ആന വീണത്

Sarath Nath MS

പത്തനംതിട്ട: പത്തനംതിട്ടയിലെ തണ്ണിത്തോടില്‍ റബര്‍ തോട്ടത്തിലെ കിണറ്റില്‍ കാട്ടാന കുട്ടി വീണു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതരെത്തി ആനയെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

പ്രദേശവാസിയായ ഗോപി എന്നയാളുടെ റബര്‍ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറിലാണ് ഞായറാഴ്ച രാത്രി ആന വീണത്. വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വനപ്രദേശത്തോടു ചേര്‍ന്ന കിണര്‍. തണ്ണിത്തോട് റേഞ്ച് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ജെസിബി ഉപയോഗിച്ച്

കിണറിന്റെ വശം ഇടിച്ചുനിരത്തി ചെരിവുണ്ടാക്കിയാണ് ആനയെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്. ആനക്കുട്ടിയെ പുറത്തെടുത്താല്‍ വനത്തിലേക്ക് തിരിച്ചയക്കാനാണ് അധികൃതരുടെ നീക്കം. എന്നാല്‍ ഇതിനു സാധിച്ചില്ലെങ്കില്‍ പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റും.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികളുടെ പരാതി. വിഷയത്തില്‍ വനംവകുപ്പ് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

വൈകാതെ ക്ഷേമ പെൻഷൻ 3,000 രൂപയാക്കും, പെൻഷൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ‌ ആലോചന; മുഖ്യമന്ത്രി

ബിഹാറില്‍ നീറ്റ് പുനപരീക്ഷയ്ക്ക് ക്രമക്കേട്; ആള്‍മാറാട്ടം നടത്തിയ 9 പേരടക്കം 30 പേര്‍ അറസ്റ്റില്‍

ഇന്ത്യൻ ഓപ്പണർമാരിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി രോഹിത് ശർമ; സേവാഗിന്‍റെ റെക്കോഡ് മറികടന്നു

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുഞ്ഞിനു തട്ടിക്കൊണ്ടുമായി ക്രൂരമായി പീഡിപ്പിച്ചു; 12 വയസുകാരൻ അറസ്റ്റിൽ

ഡല്‍ഹിയില്‍ സിജെപി പ്രതിഷേധം തുടര്‍ച്ചയായ മൂന്നാംദിവസവും തുടരുന്നു