അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി

 
Local

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി

മൃതദേഹം മരണപ്പെട്ട് എത്തിയത് 24 മണിക്കൂറിന് ശേഷമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

Namitha Mohanan

അടൂർ: പത്തനംതിട്ട അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. ഫ്രീസർ തകരാറിലായതാണ് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഇതോടെ ഡോക്റ്റർ പോസ്റ്റുമോർട്ടത്തിന് വിസമ്മതിച്ചതായി ബന്ധുക്കൾ പറയുന്നു. അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്‍റെ മൃതദേഹമാണ് അഴുകിയത്. മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.

എന്നാൽ മൃതദേഹം എത്തിയത് മരണപ്പെട്ട് 24 മണിക്കൂറിന് ശേഷമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഫ്രീസറുകൾക്ക് തകരാറില്ല. സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത പരിചയമില്ലാത്തതിനാലാണ് ഡോക്റ്റർ പിന്മാറിയത്. വിദഗ്ധരായ മറ്റൊരു സംഘം പോസ്റ്റുമോർട്ടം ചെയ്യണമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഷ്ട്രീയ കേരളത്തോടു പറയുന്നത്

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്