Local

ദുരിതജീവിതത്തിന് വിട: ആകാശ് ഇനി പീസ് വാലിയുടെ തണലിൽ

സെറിബ്രൽ പാൽസി ബാധിതനായ ആകാശിന് പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്

കോതമംഗലം: ഇടുക്കി വണ്ണപ്പുറം എഴുപതേക്കാറിൽ മലമുകളിലെ വീട്ടിൽ ആകാശ് ജോയ് എന്ന 15 വയസ്സുകാരനായ ഭിന്നശേഷിക്കാരൻ അനുഭവിച്ചിരുന്നത് സമാനതകൾ ഇല്ലാത്ത ദുരിതജീവിതം.

സെറിബ്രൽ പാൽസി ബാധിതനായ ആകാശിന് പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്. തീവ്രമാനസിക രോഗിയാണ് ആകാശിന്‍റെ അമ്മ. അമ്മയെ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആകാശ് തീർത്തും അനാഥൻ. പിതാവ് ജോയ് കൂലിപ്പണിക്കു പോകുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. വീട്ടിലെ പൊട്ടി പൊളിഞ്ഞ തറയിലാണ് ആകാശ് മിക്കപ്പോഴും കഴിഞ്ഞിരുന്നത്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ. ആൽബർട്ട് ജോസ് ആണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പീസ് വാലിയെ അറിയിച്ചത്. വിവരം അറിഞ്ഞ ഉടനെ വണ്ണപ്പുറത്ത് ആകാശിന്റെ വീട്ടിൽ എത്തിയ പീസ് വാലി ഭാരവാഹിൾ ആകാശിനെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

മലമുകളിലെ വീട്ടിൽ നിന്നും ചെങ്കുത്തായ ഒറ്റയടിപാതയിലൂടെ തോളിൽ ചുമന്നാണ് ആകാശിനെ പുറത്ത് എത്തിച്ചത്. തീവ്രമായ ഭിന്നശേഷിക്കാർക്കായി പീസ് വാലിയിലേ സെന്റർ ഫോർ അസിസ്റ്റഡ് ലിവിങ് ആൻഡ് മെമ്മറി കെയർ വിഭാഗത്തിലാണ് ആകാശിനെ പ്രവേശിപ്പിച്ചത്. പീസ് വാലി ഭാരവാഹികളായ ഷെഫിൻ നാസർ, കെ എം അബ്ദുൽ മജീദ്, അക്ബർ കെ എം, അഡ്വ ആൽബർട്ട് ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ