Local

ദുരിതജീവിതത്തിന് വിട: ആകാശ് ഇനി പീസ് വാലിയുടെ തണലിൽ

സെറിബ്രൽ പാൽസി ബാധിതനായ ആകാശിന് പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്

ajeena pa

കോതമംഗലം: ഇടുക്കി വണ്ണപ്പുറം എഴുപതേക്കാറിൽ മലമുകളിലെ വീട്ടിൽ ആകാശ് ജോയ് എന്ന 15 വയസ്സുകാരനായ ഭിന്നശേഷിക്കാരൻ അനുഭവിച്ചിരുന്നത് സമാനതകൾ ഇല്ലാത്ത ദുരിതജീവിതം.

സെറിബ്രൽ പാൽസി ബാധിതനായ ആകാശിന് പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്. തീവ്രമാനസിക രോഗിയാണ് ആകാശിന്‍റെ അമ്മ. അമ്മയെ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആകാശ് തീർത്തും അനാഥൻ. പിതാവ് ജോയ് കൂലിപ്പണിക്കു പോകുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. വീട്ടിലെ പൊട്ടി പൊളിഞ്ഞ തറയിലാണ് ആകാശ് മിക്കപ്പോഴും കഴിഞ്ഞിരുന്നത്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ. ആൽബർട്ട് ജോസ് ആണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പീസ് വാലിയെ അറിയിച്ചത്. വിവരം അറിഞ്ഞ ഉടനെ വണ്ണപ്പുറത്ത് ആകാശിന്റെ വീട്ടിൽ എത്തിയ പീസ് വാലി ഭാരവാഹിൾ ആകാശിനെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

മലമുകളിലെ വീട്ടിൽ നിന്നും ചെങ്കുത്തായ ഒറ്റയടിപാതയിലൂടെ തോളിൽ ചുമന്നാണ് ആകാശിനെ പുറത്ത് എത്തിച്ചത്. തീവ്രമായ ഭിന്നശേഷിക്കാർക്കായി പീസ് വാലിയിലേ സെന്റർ ഫോർ അസിസ്റ്റഡ് ലിവിങ് ആൻഡ് മെമ്മറി കെയർ വിഭാഗത്തിലാണ് ആകാശിനെ പ്രവേശിപ്പിച്ചത്. പീസ് വാലി ഭാരവാഹികളായ ഷെഫിൻ നാസർ, കെ എം അബ്ദുൽ മജീദ്, അക്ബർ കെ എം, അഡ്വ ആൽബർട്ട് ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ