ആരവ്
പട്ടാമ്പി: അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുകാരൻ സ്കൂൾ ബസിടിച്ച് മരിച്ചു. ഓങ്ങല്ലൂർ പുലശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ - ശ്രീദേവി എന്നിവരുടെ മകൻ ആരവാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. വാടാനാംകുറിശി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആരവ്.
ചൊവ്വാഴ്ച വൈകുന്നേരം പുലശേരിക്കരയിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍ നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശേരിക്കര യുപി സ്‌കൂളിന്‍റെ വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു.
പരുക്കേറ്റ ആരവിനെ ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.