ആരവ്

 
Local

അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുകാരൻ ബസിടിച്ച് മരിച്ചു

ചൊവ്വാഴ്ച വൈകുന്നേരം പുലശേരിക്കരയിലാണ് അപകടമുണ്ടായത്

പട്ടാമ്പി: അമ്മയുടെ മുന്നിൽ വച്ച് ആറ് വയസുകാരൻ സ്കൂൾ ബസിടിച്ച് മരിച്ചു. ഓങ്ങല്ലൂർ പുലശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ - ശ്രീദേവി എന്നിവരുടെ മകൻ ആരവാണ് ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. വാടാനാംകുറിശി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആരവ്.

ചൊവ്വാഴ്ച വൈകുന്നേരം പുലശേരിക്കരയിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍ നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശേരിക്കര യുപി സ്‌കൂളിന്‍റെ വാഹനം കുട്ടിയെ ഇടിക്കുക‍യായിരുന്നു.

പരുക്കേറ്റ ആരവിനെ ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്