പുന്നേക്കാട്, കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി ; കുലച്ച 200 ഏത്തവാഴകൾ നശിപ്പിച്ചു 
Local

പുന്നേക്കാട്, കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി; കുലച്ച 200 ഏത്തവാഴകൾ നശിപ്പിച്ചു

പുലർച്ചെയത്തിയ ആനകൾ വിവിധ വീടുകൾക്ക് സമീപം വരെ എത്തിയിരുന്നു.

നീതു ചന്ദ്രൻ

കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനു സമീപം കരിയിലപ്പാറയിൽ വൻ തോതിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടത്തിന്‍റെ വിളയാട്ടം. വ്യാഴാഴ്ച പുലർച്ചയോടെയാണ് ആനകൾ കൃഷിയിടത്തിലേക്ക് എത്തിയത്. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ പുലർച്ചെ മണിക്കൂറുകളോളമാണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്. മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിന്‍റെ 200-ഓളം കുലച്ച ഏത്തവാഴകളും മറ്റ് കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്.

പുളിക്കേക്കുടി പോളിയുടെ പൈനാപ്പിളും, റബ്ബറും, ഫെൻസിംഗും കാട്ടാനക്കൂട്ടം കുത്തിമറിച്ചു. നിരവധി പേരുടെ കൃഷിയിടങ്ങളുടെ കയ്യാലകൾ തകർത്തിട്ടിരിക്കുകയാണ്. പുലർച്ചെയത്തിയ ആനകൾ വിവിധ വീടുകൾക്ക് സമീപം വരെ എത്തിയിരുന്നു.

ആനകളെ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടി വച്ച് നാടുകടത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്‍റ് മാമച്ചൻ ജോസഫ്, മെമ്പർമാരായ ബേസിൽ ബേബി ,ജിജോ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം: രാജീവ് ചന്ദ്രശേഖർ

പിതാവിന്‍റെ വിയോഗത്തിന് പിന്നാലെ വിരമിക്കൽ സൂചന നൽകി മെസി

ചാരവൃത്തി; ബംഗാളിൽ പാക് പൗരൻ അറസ്റ്റിൽ

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ച് കർണാടക മുഖ്യമന്ത്രി ശിവകുമാർ

ആട് മേയ്ക്കുന്നതിനിടെ മിന്നലേറ്റ് രണ്ട് പേർ മരിച്ചു; ഒരാൾക്ക് പരുക്ക്