4 dies in Mumbai Nasik vehicle accident 
Mumbai

മുംബൈ നാസിക് ഹൈവേയിൽ റോഡപകടം; 4 പേർ മരിച്ചു,14 പേർക്ക് പരുക്ക്

പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്

നീതു ചന്ദ്രൻ

താനെ: ബുധനാഴ്ച പുലർച്ചെ മുംബൈ നാസിക് ഹൈവേയിൽ ഷഹാപൂരിന് സമീപം അമിതവേഗതയിൽ വന്ന കണ്ടെയ്‌നർ ട്രക്ക് സ്വകാര്യ ബസിൽ ഇടിച്ച് ദമ്പതികളും അമ്മയും മകളും ഉൾപ്പെടെ നാല് പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. “കണ്ടെയ്‌നർ വേഗതയിൽ ലെയിൻ മാറ്റി ബസിലും ടെമ്പോയിലും ഇടിക്കുകയായിരുന്നു.അതേസമയം, എതിർദിശയിൽ വന്ന ഒരു ടെമ്പോ ടയർ പൊട്ടി തെറ്റായ പാതയിലേക്ക് മറിഞ്ഞ് ബസുമായി കൂട്ടിയിടിക്കുകയും ചെയ്തു".ഷഹാപൂർ ഡിവൈഎസ്പി മിലിന്ദ് ഷിൻഡെ പറഞ്ഞു,

ബസിൽ പിൻസീറ്റിൽ ഇരുന്ന നാലുപേരാണ് അപകടത്തിൽ മരിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ടെയ്‌നറിൻ്റെ ഡ്രൈവർ റഹ്മാൻ ഇനാംദാറിനെതിരെ പോലീസ് കേസെടുത്തു.

ഉല്ലാസ് നഗർ സ്വദേശിനിയായ രോഹിണി സാഗർ ഹാഡിംഗെ (27) സംഭവസ്ഥലത്തും അഞ്ചുവയസ്സുള്ള മകൾ പരി സാഗർ ഹാഡിംഗെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. രോഹിണിയുടെ ഭാര്യാപിതാവ് മുർബാദിൽ താമസക്കാരനും രക്ഷപ്പെട്ടവരിൽ ഒരാളുമായ മച്ചിന്ദ്ര ഹാൻഡിംഗെയുടെ തോളിൽ പൊട്ടലും കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അതേസമയം മസ്തിഷ്ക രക്തസ്രാവം മൂലം ഭാര്യ ഗുരുതരാവസ്ഥയിൽ തുടരുന്നു, ഇളയ ചെറുമകൾക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ചു

ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ ഉല്ലാസ് നഗറിലെ സെൻട്രൽ ആശുപത്രിയിലും ആറുപേരെ ഷഹാപൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ടെമ്പോയിലെ യാത്രക്കാരും ഉൾപ്പെടുന്നു.

''മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ഹാപ്പി ക്രിസ്മസ്'': നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ്

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം, കോൺഗ്രസ് നേതാവിനെതിരേ കേസ്

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും