മിലിന്ദ് ദേവ്റ, അശോക് ചവാൻ. 
Mumbai

മിലിന്ദ് ദേവ്റയും അശോക് ചവാനും അടക്കം 6 പേർ രാജ്യസഭയിലേക്ക്

ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പെങ്കിലും മറ്റ് മത്സരാർത്ഥികളില്ലാത്തതിനാൽ ഈ നേതാക്കളെ വിജയികളായി പ്രഖ്യാപിച്ചു

Renjith Krishna

മുംബൈ: അടുത്തിടെ മഹാരാഷ്ട്രയിൽ ഭരണകക്ഷിയിലേക്ക് മാറിയ രാഷ്ട്രീയ നേതാക്കളായ അശോക് ചവാനും മിലിന്ദ് ദേവ്‌റയും ഉൾപ്പെടെ ആറ് പേർ ചൊവ്വാഴ്ച രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിൽ നിന്ന് അശോക് ചവാൻ, മേധ കുൽക്കർണി, ഡോ. അജിത് ഗോപ്‌ചാഡെ, ഷിൻഡെ സേനയുടെ ദേവ്‌റ, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രഫുൽ പട്ടേൽ, കോൺഗ്രസിൽ നിന്ന് ചന്ദ്രകാന്ത് ഹന്ദോർ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടുന്നു.

ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പെങ്കിലും മറ്റ് മത്സരാർഥികളില്ലാത്തതിനാൽ ഈ നേതാക്കളെ വിജയികളായി പ്രഖ്യാപിച്ചു.

“രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മറ്റ് സേന നേതാക്കൾക്കും. പാർലമെന്റിൽ മുംബൈയുടെയും മഹാരാഷ്ട്രയുടെയും വികസനത്തിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു". മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അടുത്തിടെ കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു.

കട്ടിളപ്പാളി സ്വർണമായിരുന്നുവെന്നതിന് തെളിവ് മൊഴി മാത്രം; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

നിലപാടിൽ മാറ്റമില്ല, ഇടതിനൊപ്പം ഉറച്ചു നിൽക്കും; കേരള കോൺഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശനം തള്ളി ജോസ് കെ. മാണി

ബോണ്ടി ബീച്ച് വെടിവയ്പ്പ്; പ്രതി സാജിദ് അക്രം ഇന്ത‍്യൻ വംശജനാണെന്ന് ഫിലിപ്പീൻസ് ബ‍്യൂറോ ഓഫ് ഇമിഗ്രേഷൻ

ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തിട്ടില്ലെന്ന് വി. ശിവൻകുട്ടി

ബംഗാളിൽ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; പുറത്തായത് 58 ലക്ഷം പേർ