സൈബര്‍ത്തട്ടിപ്പിലൂടെ നഷ്ടമായത് 1000 കോടിയിലധികം രൂപ

 
Mumbai

മുംബൈക്കാര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് 1000 കോടിയിലധികം രൂപ

വീണ്ടെടുക്കാനായത് 110 കോടി രൂപ മാത്രം

Mumbai Correspondent

മുംബൈ: കഴിഞ്ഞവര്‍ഷം സൈബര്‍ തട്ടിപ്പിലൂടെ ജനങ്ങളില്‍നിന്ന് തട്ടിപ്പുകാര്‍ കവര്‍ന്നെടുത്തത് 1,000 കോടിയിലധികം രൂപ. 110 കോടി മാത്രമേ തിരിച്ചുകിട്ടിയുള്ളൂ.

സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2025-ല്‍ 4,825 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുംബൈ പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് സമീപവര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതില്‍ 1,542 കേസുകള്‍ കണ്ടെത്തി. 1,410 പ്രതികളെ അറസ്റ്റുചെയ്തു.

ഇരയായവര്‍ പോലീസിനെ പെട്ടെന്ന് വിവരം അറിയിച്ചതിനാല്‍ 201.99 കോടിയുടെ തട്ടിപ്പ് തടയാനായെന്നും സൈബര്‍ വിഭാഗം പറഞ്ഞു.

ഈ തട്ടിപ്പുകളില്‍ 90 ശതമാനത്തിലധികവും മുംബൈയില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹെല്‍പ്പ് ലൈനിന്റെ ഉപയോഗത്തില്‍ വലിയവര്‍ധനവാണ് 2025-ല്‍ ഉണ്ടായത്. 8.71 ലക്ഷം കോളുകള്‍ സൈബര്‍ പോലീസിന് ലഭിച്ചു. സൈബര്‍ പോര്‍ട്ടലില്‍ ഔപചാരികമായി ചെയ്യാം.

ഹെല്‍പ്പ് ലൈനിലേക്ക് പ്രതിദിനം ശരാശരി 1,500 കോളുകള്‍ വരുന്നുണ്ടെങ്കിലും അവയെല്ലാം എഫ്ഐആറുകളായി മാറുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ