ബാബ സിദ്ദിഖി വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ 
Mumbai

ബാബ സിദ്ദിഖി വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ

ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 14 ആയി

മുംബൈ: ബാബ സിദ്ദിഖി വധക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് പുനെ സ്വദേശികളായ മൂന്ന് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശിവനെർ സ്വദേശി രൂപേഷ് രാജേന്ദ്ര മൊഹോൾ (22), ഉത്തം നഗർ സ്വദേശികളായ കരൺ രാഹുൽ സാൽവെ (19), ശിവം അരവിന്ദ് കൊഹാദ് (20) എന്നിവരാണ് ബുധനാഴ്ച രാത്രിയിൽ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 14 ആയി. കഴിഞ്ഞ ദിവസം, ബാബ സിദ്ദിഖി വധക്കേസിൽ 29 കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, “അമിത് ഹിസാംസിംഗ് കുമാർ എന്ന് സംശയിക്കുന്ന ഒരാളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഇയാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.”

ഹരിയാനയിലെ കൈതാളിലെ കലയാട് താലൂക്കിലെ നത്വാൻപട്ടിയിൽ താമസക്കാരനാണ് കുമാർ.

ബാബ സിദ്ദിഖി വധക്കേസിലെ പത്താം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ബേലാപൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഭഗവത് സിംഗ് (32) ആണ് പ്രതി.ബാബ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ സിംഗ് സജീവ പങ്കുവഹിച്ചതായും പ്രതികൾക്ക് തോക്ക് നൽകിയതായും പോലീസ് നേരത്തെ പറഞ്ഞിരുന്നു.

"ബാബാ സിദ്ധിഖി വെടിയേറ്റ് മരിക്കുന്നത് വരെ ഇയാൾ ബികെസിയിലായിരുന്നു താമസം.അതിനുശേഷം ഇയാൾ ബേലാപൂരിലേക്ക് മാറി.പ്രതിക്ക് തോക്കും പണവും നൽകിയെന്ന് ഞങ്ങൾ സംശയിക്കുന്നു, അതിനാൽ കസ്റ്റഡി ആവശ്യമാണ്," അധിക പബ്ലിക് പ്രോസിക്യൂട്ടർ രൺധീർ യെലാവെ കോടതിയിൽ പറഞ്ഞു.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ