മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 15 പേർ മരിച്ചതിന് പിന്നാലെ, മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) സംസ്ഥാനത്തെ എല്ലാ ഫെറി യാത്രക്കാരും യാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കി.
ഓപ്പറേറ്റർമാർ പുതിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇടയ്ക്കിടെയുള്ള പരിശോധനകളും സർപ്രൈസ് പരിശോധനകളും നടത്തുമെന്ന് എംഎംബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്യാപ്റ്റൻ പ്രവീൺ ഖര പറഞ്ഞു.
ഓരോ യാത്രക്കാരനും ഒരു ലൈഫ് ജാക്കറ്റ് ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഓവർലോഡിംഗ് കേസുകളിൽ, ഫെറി ഓപ്പറേറ്റർമാർക്ക് പിഴകൾ നേരിടേണ്ടിവരും, പിഴ അടയ്ക്കുന്നത് വരെ അവരുടെ ബോട്ടുകൾ തടഞ്ഞുവയ്ക്കാം. കർശനമായ സുരക്ഷാ നടപടികൾ നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകത പ്രവീൺ ഖര വ്യക്തമാക്കി.