വന്ദേഭാരത്

 
Mumbai

മുംബൈ-മംഗളൂരു വന്ദേഭാരത് വരുന്നു

മുംബൈയില്‍ നിന്ന് 12 മണിക്കൂറിനുള്ളില്‍ മംഗലാപുരത്തെത്താം

മുംബൈ: മുംബൈയില്‍ നിന്ന് 12 മണിക്കൂര്‍ നേരം കൊണ്ട് ട്രെയിനില്‍ മംഗളൂരുവില്‍ എത്താനുള്ള വഴി തെളിയുന്നു. മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളെ ഒന്നിപ്പിച്ച് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.

നിലവില്‍ യാത്രക്കാര്‍ കുറവുള്ള വന്ദേഭാരതുകളില്‍ ഒന്നാണ് മംഗളൂരു-ഗോവ പാതയിലോടുന്നത്. 40 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഏകദേശം നാലര മണിക്കൂറിനുള്ളില്‍ ഈ വണ്ടി മംഗളൂരുവില്‍ നിന്ന് ഗോവയിലെത്തുന്നുണ്ട്.

മുംബൈ-ഗോവ വന്ദേഭാരത് ട്രെയിനിലും യാത്രക്കാര്‍ കുറവാണ് . ഈ സാഹചര്യത്തിലാണ് ഈ രണ്ടു സര്‍വീസുകളും ഒന്നാക്കി മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കുവാനുള്ള റെയില്‍വെയുടെ തീരുമാനം. ഇതോടെ യാത്രക്കാര്‍ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ്പ്രതീക്ഷ.

മുംബൈയില്‍ നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് നീക്കം

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവന്‍ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാല്‍, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ്കരുതുന്നത്.മുംബൈ-ഗോവ പാത ജനപ്രീയ പാതയായി മാറുമെന്നായിരുന്നു വന്ദേഭാരത് പ്രഖ്യാപിക്കുന്ന വേളയില്‍ പ്രതീക്ഷിച്ചിരുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കാന്‍ എത്ര പേര്‍ തയാറാകുമെന്ന് ആശങ്കയും ഉണ്ട്.

പെരുമ്പാവൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി

സംസ്ഥാന ജീവനക്കാർക്ക് ബോണസ് 4500; ഉത്സവബത്ത 3000

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

കോൺഗ്രസിന്‍റെ സ്ത്രീപക്ഷ നിലപാടിൽ വിട്ടുവീഴ്ചയില്ല: രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ നടപടിക്കു മടിക്കില്ല: കെ. മുരളീധരൻ