വന്ദേഭാരത്

 
Mumbai

മുംബൈ-മംഗളൂരു വന്ദേഭാരത് വരുന്നു

മുംബൈയില്‍ നിന്ന് 12 മണിക്കൂറിനുള്ളില്‍ മംഗലാപുരത്തെത്താം

Mumbai Correspondent

മുംബൈ: മുംബൈയില്‍ നിന്ന് 12 മണിക്കൂര്‍ നേരം കൊണ്ട് ട്രെയിനില്‍ മംഗളൂരുവില്‍ എത്താനുള്ള വഴി തെളിയുന്നു. മംഗളൂരു-ഗോവ, മുംബൈ-ഗോവ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളെ ഒന്നിപ്പിച്ച് മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്.

നിലവില്‍ യാത്രക്കാര്‍ കുറവുള്ള വന്ദേഭാരതുകളില്‍ ഒന്നാണ് മംഗളൂരു-ഗോവ പാതയിലോടുന്നത്. 40 ശതമാനത്തില്‍ കുറവ് യാത്രക്കാരുള്ള ഈ വണ്ടി കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഏകദേശം നാലര മണിക്കൂറിനുള്ളില്‍ ഈ വണ്ടി മംഗളൂരുവില്‍ നിന്ന് ഗോവയിലെത്തുന്നുണ്ട്.

മുംബൈ-ഗോവ വന്ദേഭാരത് ട്രെയിനിലും യാത്രക്കാര്‍ കുറവാണ് . ഈ സാഹചര്യത്തിലാണ് ഈ രണ്ടു സര്‍വീസുകളും ഒന്നാക്കി മുംബൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഓടിക്കുവാനുള്ള റെയില്‍വെയുടെ തീരുമാനം. ഇതോടെ യാത്രക്കാര്‍ 100 ശതമാനത്തിലേക്ക് ഉയരുമെന്നാണ്പ്രതീക്ഷ.

മുംബൈയില്‍ നിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ വണ്ടിയെ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് നീക്കം

മുംബൈയില്‍ നിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവന്‍ വണ്ടികളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാല്‍, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ്കരുതുന്നത്.മുംബൈ-ഗോവ പാത ജനപ്രീയ പാതയായി മാറുമെന്നായിരുന്നു വന്ദേഭാരത് പ്രഖ്യാപിക്കുന്ന വേളയില്‍ പ്രതീക്ഷിച്ചിരുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കാന്‍ എത്ര പേര്‍ തയാറാകുമെന്ന് ആശങ്കയും ഉണ്ട്.

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

യുഎസ് ബ്രൗൺ സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്