Mumbai

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിലേക്ക്

നന്ദുർബാർ ഒരു കാലത്ത് കോൺഗ്രസിന്‍റെ കോട്ടയായിരുന്നു

ajeena pa

മുംബൈ: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര (ബിജെഎൻവൈ) മഹാരാഷ്ട്രയിലേക്ക്. ഗുജറാത്തിൽ നിന്ന് ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള നന്ദുർബാറിൽ ചൊവ്വാഴ്ച പ്രവേശിച്ചു.

നന്ദുർബാർ ഒരു കാലത്ത് കോൺഗ്രസിന്‍റെ കോട്ടയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ഇവിടെ ബിജെപി സ്ഥാനാർത്ഥികളാണ് വിജയിക്കുന്നത്. ചൊവ്വാഴ്ച,രാഹുൽ ഗാന്ധി 'ആദിവാസി ന്യായ് ഹോളി സൻമേളൻ' ഇൽ പങ്കെടുത്തു. തുടർന്നാണ് റാലിയെ അഭിസംബോധന ചെയ്തത് ന്യായ് സഭ' പിന്നീട് ധൂലെയിലേക്ക് നീങ്ങി.

രാഹുൽ ഗാന്ധി തന്‍റെ പ്രസംഗത്തിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ആദിവാസികളാണ് രാജ്യത്തിന്‍റെ യഥാർത്ഥ ഉടമകളെന്നും അവർക്ക് രാജ്യത്തിന്‍റെ വെള്ളത്തിലും വനത്തിലും ഭൂമിയിലും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആദിവാസികളെ അവരുടെ അവകാശങ്ങളിൽ നിന്ന് അകറ്റിനിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി സർക്കാർ ആദിവാസികളുടെ ഭൂമി അദാനിക്ക് നൽകുമ്പോൾ കോൺഗ്രസ് ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയായിരുന്നു. ആദിവാസി ജനസംഖ്യ കൂടുതലാണെങ്കിലും അവർ സർക്കാരിന്‍റെ ഭാഗമല്ല," അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുഴുവൻ ചിത്രവും മാറ്റുമെന്നും ജനസംഖ്യയിൽ അവരുടെ ശതമാനം അനുസരിച്ച് അവകാശങ്ങൾ നൽകുമെന്നും ജൽ-ജംഗിൾ, ജമീൻ എന്നിവ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനങ്ങൾ ഇങ്ങനെ...

റിഫൈനറികളെ ആക്രമിച്ച് യുക്രൈൻ; റഷ്യയിൽ കടുത്ത ഇന്ധന പ്രതിസന്ധി

കൃഷ്ണമൃഗ വേട്ടയെ ആസ്പദമാക്കിയുള്ള സിനിമ സ്റ്റേ ചെയ്യണമെന്ന് സല്‍മാന്‍ ഖാന്‍; ഹര്‍ജി മാറ്റിവച്ച് കോടതി

ഗോവധ നിരോധനം: സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ

പ്രിയദർശിനി പദ്ധതി വന്നതോടെ ആളുകൂടി; ഹെയർ പിൻ വളവുകളിൽ ബ്രേക്ക് കിട്ടുന്നില്ലെന്ന് ഡ്രൈവർമാർ