26 വര്‍ഷത്തിന് ശേഷം കൊലപാതക കേസില്‍ രവി പൂജാരിയെ വെറുതെ വിട്ടു

 
Mumbai

26 വര്‍ഷത്തിന് ശേഷം കൊലപാതക കേസില്‍ രവി പൂജാരിയെ വെറുതെ വിട്ടു

നടപടി 1999ലെ വെടിവയ്പ്പുകേസില്‍

മുംബൈ: ദാവൂദ് ഇബ്രാഹിമിന്‍റെ സഹായിയെ 1999ല്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രവി പൂജാരിയെ മുംബൈയിലെ പ്രത്യേക മക്കോക കോടതി വെറുതെ വിട്ടു. വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

ഛോട്ടാ രാജന്‍ ഉള്‍പ്പെടെ 11 പ്രതികളെ നേരത്തെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രവി പൂജാരിയെ വെറുതെ വിട്ടത്.

ദാവൂദ് ഇബ്രാഹിം സംഘത്തില്‍ പെട്ട ആനന്ദ് ശര്‍മ്മയെ വെടിവച്ചു കൊലപ്പെടുത്തിയ കേസാണിത്. 1992 ലെ ജെജെ ആശുപത്രി വെടിവയ്പ്പുകേസിലെ പ്രതികളിലൊരാളായിരുന്നു കൊല്ലപ്പെട്ട ആനന്ദ് ശര്‍മ്മ. അതേസമയം, മറ്റു കേസുകള്‍ ഉള്ളതിനാല്‍ രവി പൂജാരിക്ക് ജയില്‍മോചിതനാകാന്‍ സാധിക്കില്ല.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു