മുംബൈയിൽ ഈ വർഷം ഡെങ്കിപ്പനിയുടെയും മലേറിയയുടെയും എണ്ണത്തിൽ ഗണ്യമായി കുറവ് 
Mumbai

മുംബൈയിൽ ഈ വർഷം ഡെങ്കിപ്പനിയുടെയും മലേറിയയുടെയും എണ്ണത്തിൽ ഗണ്യമായി കുറവ്: പ്രതിരോധ നടപടികൾ മൂലമെന്ന് ബിഎംസി

ലാബുകൾ, ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവ ഉൾപ്പെടുന്ന സിവിക് റിപ്പോർട്ടിംഗ് യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചു

Renjith Krishna

മുംബൈ: നഗരത്തിൽ കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ജൂൺ ഡെങ്കിപ്പനി, മലേറിയ കേസുകളിൽ യഥാക്രമം 70 ശതമാനവും 30 ശതമാനവും കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നൽകിയ കണക്കുകൾ പ്രകാരം, 2023 ജൂണിൽ 353 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഈ വർഷം ജൂണിൽ കേസുകളുടെ എണ്ണം വെറും 93 ആയി കുറഞ്ഞു. 2023 ജൂണിൽ 649 മലേറിയ കേസുകൾ ഉണ്ടായപ്പോൾ ഈ വർഷം ജൂൺ 1 നും ജൂൺ 30 നും ഇടയിൽ രേഖപ്പെടുത്തിയ 443 രോഗികൾക്ക് രോഗം ബാധിച്ചതായി ബിഎംസി അറിയിച്ചു.

ലാബുകൾ, ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവ ഉൾപ്പെടുന്ന സിവിക് റിപ്പോർട്ടിംഗ് യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർദ്ധിച്ചു, റിപ്പോർട്ടിംഗ് യൂണിറ്റുകളുടെ എണ്ണം 2023 ൽ 22 ൽ നിന്ന് 880 ആയി വർദ്ധിച്ചു. അതേസമയം ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ ചെയ്തതുമാണ് കേസുകൾ കുറയാൻ കാരണമായതെന്ന് ഒരു മുൻസിപ്പൽ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

കാലവർഷം തൊട്ടടുത്ത്; മഴ ശക്തമാകും

സിനിമ സംഘടനകളുമായി മന്ത്രി ചർച്ച നടത്തും

യുഎസുമായുള്ള ചർച്ച ഇറാൻ നിർത്തിവച്ചു

പാൽ ഉത്പാദനം ഒരു ലിറ്ററാക്കും: മുഖ്യമന്ത്രി

'അമ്മ' സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി