ദിശ സാലിയൻ, ആദിത്യ താക്കറെ

 
Mumbai

ദിശ സാലിയന്‍റെ മരണം സിബിഐക്ക്! കേസ് ഏപ്രില്‍ രണ്ടിന് പരിഗണിക്കും

പിതാവ് സതീഷ് സാലിയന്‍ നല്‍കിയ ഹര്‍ജിയാണിത്

Mumbai Correspondent

മുംബൈ: ബോളിവുഡ് താരം സുശാന്ത് രജ്പുത്തിന്‍റെ മുന്‍ മാനേജര്‍ ദിശ സാലിയന്‍റെ മരണത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ടിന് പരിഗണിക്കും.

ദിശയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സതീഷ് സാലിയന്‍ നല്‍കിയ ഹര്‍ജിയാണിത് ശിവസേനാ (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്ക് എതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദിശ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ആദിത്യയ്‌ക്കൊപ്പം ചില സിനിമാതാരങ്ങളും ഉണ്ടായിരുന്നെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

അതിനിടെ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണ ആത്മഹത്യയാണെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നാലുവര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണിത്.

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"

പ്രവാസി ഗ്യാലപ് പോൾ ഫലവും യുഡിഎഫിന് അനുകൂലം