2 terrorists including Lashkar commander killed in Kashmir encounter 
India

കശ്മീർ ഏറ്റുമുട്ടൽ: ലഷ്കർ കമാൻഡർ ഉൾപ്പെടെ 2 ഭീകരരെ വധിച്ച് രക്ഷാസേന

കൊല്ലപ്പെട്ടത് അഫ്ഗാനിൽ പരിശീലനം നേടിയ പാക് ഭീകരൻ

MV Desk

ജമ്മു: ജമ്മു കശ്മീരിലെ രജൗരിയിൽ അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച ലഷ്കർ ഇ തൊയ്ബ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച നാലു സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരരാണ് ഇവർ. കൂടുതൽ ഭീകരർ മേഖലയിലുണ്ടോ എന്ന പരിശോധന തുടരുകയാണ്. പാക്കിസ്ഥാൻ പൗരനായ ഖ്വാരിയാണ് കൊല്ലപ്പെട്ട കമാൻഡർ.

രജൗരിയിലെ ധർമസാൽ മേഖലയിൽ തമ്പടിച്ച ഭീകരരെ കണ്ടെത്താൻ രക്ഷാസേന ഞായറാഴ്ചയാണു തെരച്ചിൽ തുടങ്ങിയത്. ധർമസാലിലെ ബജ്മലിൽ ഇവർ തമ്പടിച്ച പ്രദേശം സൈന്യവും ജമ്മു കശ്മീർ പൊലീസും വളഞ്ഞിരുന്നു. ഇതിനിടെയാണു രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലു സൈനികർ ബുധനാഴ്ച വീരമൃത്യുവരിച്ചത്. വെടിവയ്പ്പിൽ പരുക്കേറ്റ ഒരു മേജറും ജവാനും ഉധംപുരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേത്തുടർന്നു ബുധനാഴ്ച രാത്രി സൈനിക നീക്കം നിർത്തിവച്ചു. ഇന്നലെ രാവിലെ ഇതു പുനരാരംഭിച്ചപ്പോഴാണ് ഇരുവരെയും വധിച്ചത്.

ഒരു വർഷത്തിലേറെയായി രജൗരിയിൽ ഭീകരാക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഭീകരനാണു ഖ്വാരി. ദംഗ്രി, കാന്ദി എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇയാളായിരുന്നു. ഐഇഡി നിർമാണത്തിലും ഒളിഞ്ഞിരുന്ന് കൃത്യമായ ലക്ഷ്യത്തിലേക്ക് വെടിവയ്ക്കുന്നതിലും വിദഗ്ധനായിരുന്നു ഖ്വാരി. ഗുഹകളിലിരുന്നാണ് ഇയാൾ ആക്രമണം നടത്തിയിരുന്നത്.

ഈ വർഷം രജൗരി, പൂഞ്ച്, റിയാസി ജില്ലകളിലായി 46 പേരാണു ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരിൽ ഏഴു ഭീകരരും ഒമ്പതു സൈനികരുമടക്കം 23 പേർ മരിച്ചത് രജൗരിയിലാണ്.

മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ ചുട്ട മറുപടി; സംവിധായകനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് വീമ്പ് പറച്ചിൽ

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രൊ പദ്ധതി വേഗത്തിലാകും

കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല