26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ റഹ്മാൻ മക്കി മരിച്ചു 
India

26/11 മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ റഹ്മാൻ മക്കി മരിച്ചു

2023ൽ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു

ലാഹോർ: മുംബൈ ആക്രമണത്തിന്‍റെ ആസൂത്രകനും ലഷ്കർ ഇ തൊയ്ബ ഉപ മേധാവിയുമായ പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി മരിച്ചു. കടുത്ത പ്രമേഹരോഗിയായ മക്കി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.

ജമാ അത്ത് ഉദ് ദവാ തലവനും കൊടുംഭീകരനുമായ മുഹമ്മദ് ഹഫീസ് സയീദിന്‍റെ ഭാര്യാസഹോദരനാണ് മക്കി. പാക് ഭീകര വിരുദ്ധ സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസിൽ ഭീകരപ്രവർത്തനത്തിനു പണം നൽകിയതുമായി ബന്ധപ്പെട്ട് 2020ൽ ആറുമാസം തടവിനു വിധേയനായിരുന്നു. 2023ൽ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ ഇയാളുടെ ആസ്തികൾ മരവിപ്പിച്ചു. യാത്രാവിലക്കുമുണ്ടായിരുന്നു.

പാക്കിസ്ഥാന്‍റെ ആശയങ്ങളോടു ചേർന്നു പ്രവർത്തിച്ച ആളായിരുന്നു മക്കിയെന്നു പാക്കിസ്ഥാൻ മുത്താഹിദ മുസ്‌ലിം ലീഗ് പറഞ്ഞു. 166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ഭീകരാക്രമണം കൂടാതെ 2000 ഡിസംബർ 22ലെ ചെങ്കോട്ട ആക്രമണമുൾപ്പെടെ ഇന്ത്യയിൽ നിരവധി കേസുകൾ നേരിടുന്നുണ്ട് മക്കി.

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്