പ്രമുഖ വ്യവസായി ഗോപാൽ ഖേംക വധക്കേസ്; പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 
India

പ്രമുഖ വ്യവസായി ഗോപാൽ ഖേംക വധക്കേസ്; പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ വ്യവസായി ഗോപാൽ ഖേംക കൊല്ലപ്പെട്ടത്

പറ്റ്ന: ബിഹാറിലെ പ്രമുഖ വ്യവസായിയും മുൻ ബിജെപി നേതാവുമായ ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യ പ്രതി ഉമേഷിന്‍റെ ഒപ്പമുണ്ടിയിരുന്ന വികാസാണ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിനായി പൊലീസ് പട്നയിലെ മാൽസലാമി പ്രദേശത്ത് വികാസിന്‍റെ വീട്ടിലെത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

പൊലീസിനു നേരെ വികാസ് വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടാവുകയും പൊലീസിന്‍റെ വെടിയേറ്റ് പ്രതി മരിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ വ്യവസായി ഗോപാൽ ഖേംക കൊല്ലപ്പെട്ടത്. രാത്രി 11. 40 ഓടെ വീടിന് സമീപം കാറിൽ നിന്നും ഇറങ്ങുമ്പോൾ പ്രതി ഉമേഷ് ബൈക്കിലെത്തി വെടിവയ്ക്കുകയായിരുന്നു. പിന്നാലെ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. പ്രതി ഉമേഷ് കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളിൽ നിന്നും ആയുധങ്ങളും ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഖേംകയെ കൊല്ലാൻ ഉപയോഗിച്ച ആയുധം കൊല്ലപ്പെട്ട വികാസിവെയാണ് നൽകിയെന്നും കേസിലെ മുഖ്യപ്രതിയായ വെടിയുതിർത്ത ഉമേഷുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വികാസിനെ ചോദ്യം ചെയ്യാൻ പൊലീസ് എത്തിയത്.

സർവകലാശാല സമരം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കെതിരേ ജാമ‍്യമില്ലാ കേസ്

സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ബാങ്ക് ഇടപാട് വിവരങ്ങൾ നൽകിയില്ല; സൗബിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

യെമൻ പൗരനെ കൊന്ന കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്