സോനം വാങ്ചുക്ക്

 
India

പാർലമെന്‍റ് മാർച്ച് വരെ ഏത് വിധേനയും ജീവനോടെയിരിക്കും, മരിച്ചാൽ പ്രേതമായി വരും; വാങ്ചുക്ക്

സോനം വാങ്ചുക്കിന്‍റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു

Namitha Mohanan

ന്യൂഡൽഹി: സോനം വാങ്ചുക്കിന്‍റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമാണെന്നും എന്നിരുന്നാലും സമരം തുടരുമെന്നും വാങ്ചുക്ക് പറഞ്ഞു.

ജൂലൈ 20 ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്‍റ് മാർച്ചിൽ പങ്കെടുക്കാൻ ഏത് വിധേനയും താൻ ജീവനോടെയിരിക്കുമെന്നും വിജയിച്ചില്ലെങ്കിൽ പ്രേതമായി തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സോനം വാങ്ചുക്കിനെ കാണാൻ കോൺഗ്രസ് വക്താവ് പവൻ ഖേര സമരപ്പന്തലിലെത്തി. വാങ്ചുക്കിന്‍റെ ആരോഗ്യനില വളരെ മോശമാണെന്നാണ് ഡോക്റ്റർമാർ അറിയിക്കുന്നത്. ജൂൺ 28 മുതൽ സമരം ആരംഭിച്ച അദ്ദേഹത്തിന്‍റെ ശരീരഭാരം 9 കിലോ കുറഞ്ഞു. വാങ്ചുക്കിന്‍റെ ആരോഗ്യം വളരെ മോശമായ സാഹചര്യത്തിലേക്കാണ് മാറുന്നതെന്നും കിറ്റോൺ അളവും യൂറിക് ആസിഡിനെ അളവും വർധിച്ചത് പേശികൾ നശിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണെന്നും ഡോക്റ്റർ‌ സതീഷ് ലാംബെ പറഞ്ഞു.

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്ഐടി

രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നത്, സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: ഹൈക്കോടതി

പിഎം ശ്രീയില്‍ നിന്ന് ഇനി സര്‍ക്കാരിന് പിന്‍മാറാനാകില്ല; നടപടികളുമായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി