India

അമൃത്പാൽ സിങ്ങ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

കൊലപാതകമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അമൃതപാൽ

MV Desk

ന്യൂഡൽഹി: കസ്റ്റഡിയിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച ഗൂണ്ടാത്തലവൻ അമൃത്പാൽ സിങ്ങിനെ (22) പഞ്ചാബ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാവിലെ അമൃത്‌സറിനു സമീപം ജണ്ടിയാല ഗുരുവിലായിരുന്നു സംഭവം.

രണ്ടു കിലോഗ്രാം ഹെറോയിനും തോക്കും ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്തേക്ക് ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോയതായിരുന്നു പൊലീസ്. സ്ഥലത്തെത്തിയപ്പോൾ പൊലീസിൽ നിന്നു കുതറിമാറിയ അമൃത്പാൽ ഒളിപ്പിച്ച തോക്കെടുത്ത് പൊലീസിനു നേരേ വെടിവച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. പൊലീസിന്‍റെ പ്രത്യാക്രമണത്തിൽ ഇയാൾ കൊല്ലപ്പെടുകയായിരുന്നെന്ന് അമൃത്‌സർ റൂറൽ സീനിയർ പൊലീസ് സൂപ്രണ്ട് സതീന്ദർ സിങ് പറഞ്ഞു. കൊലപാതകമുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് അമൃതപാൽ.

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

പവർ കട്ട് മൂലം ഓക്സിജൻ മുടങ്ങി, രോഗി മരിച്ചു; ആരോപണവുമായി ബന്ധുക്കൾ

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി