File Image 
India

അനന്ത്നാഗ് ഓപ്പറേഷൻ: ഏഴാം ദിവസവും തെരച്ചിൽ തുടരുന്നു

ഏറ്റുമുട്ടലിൽ കാണാതായ ഒരു സൈനികന്‍റെ കൂടി മൃതദേഹം കണ്ടെത്തി.

MV Desk

ശ്രീനഗർ: അനന്ത്നാഗിൽ ഭീകരർക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടർന്ന് സൈന്യം. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, ഏറ്റുമുട്ടലിൽ കാണാതായ ഒരു സൈനികന്‍റെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി ഉയർന്നു. തിങ്കളാഴ്ച വൈകിട്ട് 5 മണിക്കുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ പ്രദീപ് സിംഗിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 7 വർഷത്തോളം സൈന്യത്തിൽ സേനവമനുഷ്ടിച്ച 27 കാരനാണ് ഇദ്ദേഹം.

അനന്ത്നാഗിൽ കോക്കർനാഗ് മേഖലയിൽ സൈന്യത്തിന്‍റെയും ജമ്മു കശ്മീർ പൊലീസിന്‍റെയും സംയുക്ത സംഘവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ സെപ്റ്റംബർ 13 നാണ് ആരംഭിച്ചത്. ഭീകരർ ഒളിച്ചു താമസിക്കുന്നുവെന്ന് സംശയിക്കുന്ന വനപ്രദേശത്തേക്ക് നിരവധി തവണ മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചു. ഉൾക്കാട്ടിനുള്ളിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. വനത്തിനുള്ളിൽ ഗുഹകൾ പോലുള്ള നിരവധി ഒളിത്താവളങ്ങൾ ഉണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് ഇവയെല്ലാം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സൈന്യം പറയുന്നു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു