അഖിൽ ഗൊഗോയ് file
India

സിഎഎ വിരുദ്ധ സമരം: അസം എംഎൽഎയ്ക്കെതിരേ യുഎപിഎ ചുമത്തി

ജനങ്ങൾക്കൊപ്പമാണെന്നും അത്തരക്കാരെ ജയിലിലിടാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അഖിൽ ഗൊഗോയ് പ്രതികരിച്ചു.

Megha Ramesh Chandran

ഗോഹട്ടി: പൗരത്വ നിയമ ഭേദഗതി (സിഎഎ) യ്ക്കെതിരേ അക്രമ സമരം നടത്തിയ അസമിലെ സ്വതന്ത്ര എംഎൽഎ അഖിൽ ഗൊഗൊയിക്കും മൂന്നു കൂട്ടാളികൾക്കുമെതിരേ എൻഐഎ കോടതി യുഎപിഎ പ്രകാരം കുറ്റംചുമത്തി. നേരത്തേ, നാലു പേർക്കും കോടതി ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനെതിരേ എൻഐഎ നൽകിയ അപ്പീലിൽ പുനരന്വേഷണത്തിന് ഗോഹട്ടി ഹൈക്കോടതി ഉത്തരവിട്ടു.

ഇതേത്തുടർന്നാണ് ഭീകരപ്രവർത്തന ഗൂഢാലോചന, ക്രിമിനൽ ഗൂഢാലോചന, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയത്.

എന്നാൽ, ഭീകര സംഘടനയെ പിന്തുണച്ചു എന്ന യുഎപിഎ വകുപ്പ് ചുമത്തണമെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും അത്തരക്കാരെ ജയിലിലിടാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അഖിൽ ഗൊഗോയ് പ്രതികരിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്നും ഗൊഗോയ്.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"