അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് മാൽപെ സംഘം 
India

12-ാം ദിനവും അർജുനെ കണ്ടെത്താനായില്ല; തെരച്ചിൽ അവസാനിപ്പിച്ച് മാൽപെ സംഘം

കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ

Namitha Mohanan

ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ അഞ്ച് തവണയോളം നന്ദിയിലേക്കിറങ്ങിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. ട്രക്ക് ഉണ്ടാവാൻ ഏറ്റവും സാധ്യത കൽപ്പിച്ച നാലാം പോയിന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തിയത്. എന്നാൽ അവിടെ ഇറങ്ങിയ മാൽപെയ്ക്ക് ചെളിയും പാറയും മാത്രമാണ് കണ്ടെത്താനായത്. ഇതിന് പുറമേ മറ്റ് പോയിന്‍റുകളിലും പരിശോധന നടത്തുമെന്ന് ദൗത്യ സംഘം അറിയിച്ചു.

അർജുനായുള്ള തെരച്ചിൽ 12-ാം ദിനമാണ് നടക്കുന്നത്. കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളി സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ. ഉ‍ഡുപ്പി അക്വാമാൻ എന്നറിയപ്പെടുന്ന ഈശ്വർ മൽപെ നാവിക സേനയുടെ സഹായത്തോടെയാണ് പുഴയിലിറങ്ങിയത്. ഒരു തവണ കയർപൊട്ടി ഒഴുക്കിൽപെട്ട ഈശ്വർ മൽപെയെ നാവിക സേനയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ചത്തെ തെരച്ചിൽ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല. നാലാം പോയിന്‍റിന് പുറമേ മറ്റിടങ്ങളിൽ മാൽപെയുടെ നേതൃത്യത്തിൽ നാളെ തെരച്ചിൽ നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അടിമാലിയിൽ മണ്ണിടിച്ചിൽ: ദമ്പതിമാരിൽ ഭ‍ർത്താവ് മരിച്ചു

വനിതാ ഡോക്റ്ററുടെ ആത്മഹത്യ: ഒരാള്‍ അറസ്റ്റില്‍

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ