സുപ്രീംകോടതി 
India

അനുച്ഛേദം 370: കേസിൽ ഹാജരായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്

വെള്ളിയാഴ്ചയാണ് ചട്ടലംഘനം ആരോപിച്ച് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്

MV Desk

ന്യൂഡൽഹി: ജമ്മു കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ, കോടതിയിൽ ഹാജരായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്. ജമ്മുകശ്മീരിൽനിന്നുള്ള സഹൂർ അഹമ്മദ് ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായാണോ സസ്പെൻഡ് ചെയ്തതെന്ന് അന്വേഷിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി ഇക്കാര്യം ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയോടു ചോദിച്ചറിയണമെന്ന് കോടതി നിർദേശിച്ചു.

ജമ്മുകശ്മീർ വിദ്യാഭ്യാസ വകുപ്പിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ് സഹൂർ അഹമ്മദ് ഭട്ട്. അദ്ദേഹം കഴിഞ്ഞ ബുധനാഴ്ചയാണ് കോടതിയിൽ ഹാജരായത്. അനുച്ഛേദം 370 റദ്ദാക്കിയതോടെ പൊളിറ്റിക്സ് പഠിക്കുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാണെന്നും കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനാവുന്നില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. കേന്ദ്രത്തിന്‍റെ നടപടി രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയുടെ ഔന്നത്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. തുടർന്ന് വെള്ളിയാഴ്ചയാണ് ചട്ടലംഘനം ആരോപിച്ച് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സംഭവം കോ‌ടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ ചീഫ് ജസ്റ്റിസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കണം; കുത്തിയിരുപ്പ് സമരവുമായി ജെൻ ആൽഫകൾ

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം