അരുണാചൽപ്രദേശിലെ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

 
India

അരുണാചൽപ്രദേശിലെ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

മരിച്ചത് കൊല്ലം, മലപ്പുറം സ്വദേശികൾ

Jisha P.O.

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബിനുവിന്‍റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. മാധവിന്‍റെ മൃതദേഹം ശനിയാഴ്ചയാണ് കിട്ടിയത്.

ഗുവാഹത്തി വഴി അരുണാചലിൽ എത്തിയ ഏഴംഗ വിനോദസഞ്ചാര സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.

ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ തടാകത്തിൽ വീഴുകയായിരുന്നു. അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വെള്ളത്തിൽ വീണത്. ആദ്യം വെള്ളത്തിൽ വീണ ആൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകട വിവരം പൊലീസിന് ലഭിച്ചത്. അപ്പോൾ മുതൽ പൊലീസും ദുരന്തനിവാരണ സേനയും കേന്ദ്രസേനയും തിരച്ചിൽ നടത്തുകയായിരുന്നു. വെളിച്ചക്കുറവും മോശം കാലാവസ്ഥയും തെരച്ചിലിനെ ബാധിച്ചിരുന്നു.

മുംബൈയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; അംഗങ്ങളെ ഒളിപ്പിച്ച് ഷിൻഡേ പക്ഷം

കേരളത്തിന് കേന്ദ്ര പദ്ധതി വേണ്ട കടം മതി: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളെജിലേക്ക് മാറ്റി

ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന സർക്കാർ നിലപാട് വർഗ വഞ്ചനയെന്ന് രമേശ് ചെന്നിത്തല

രഞ്ജി ട്രോഫി: ശേഷിക്കുന്ന മത്സരങ്ങൾ രഹാനെ കളിക്കില്ല