തഫാസുൾ ഇസ്‌ലാം (തഫീഖുൾ)  
India

14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: അറസ്റ്റിലായ പ്രതി ജീവനൊടുക്കി

പ്രതിയുടെ കുടുംബത്തെ ബഹിഷ്കരിച്ച് നാട്ടുകാർ

Ardra Gopakumar

ഗോഹട്ടി: അസമിലെ നഗാവിൽ ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി കുളത്തിൽ ചാടി ജീവനൊടുക്കി. സംഭവമുണ്ടായ ധിങ്ങിലെ കുളത്തിനു സമീപം പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതി തഫാസുൾ ഇസ്‌ലാം (തഫീഖുൾ) ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നരയ്ക്കായിരുന്നു സംഭവമെന്നു പൊലീസ്.

വിലങ്ങുമായി വെള്ളത്തിലേക്കു ചാടിയ പ്രതിയെ ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രണ്ടു മണിക്കൂറിനുശേഷം സംസ്ഥാന ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലിൽ കുളത്തിനടിയിൽ മൃതദേഹം കണ്ടെത്തി. ഇയാളുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഗ്രാമവാസികൾ രംഗത്തെത്തി. ഇയാളുടെ കബറടക്ക ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നും തഫീഖുളിന്‍റെ കൂട്ടുപ്രതികളായ രണ്ടു പേരെ ഏറ്റവും വേഗം അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങിയ ഹിന്ദു പെൺകുട്ടിയെയാണു ബൈക്കിലെത്തിയ മൂന്നംഗ സംഘം കുളത്തിനു സമീപം പീഡിപ്പിച്ചത്. ശരീരമാകെ മുറിവുകളോടെ അബോധാവസ്ഥയിൽ കുളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികളുടെ നാടായ ബോർഭേത്തിയിൽ മുതിർന്ന അംഗം മുഹമ്മദ് ഷാജഹാൻ അലി ചൗധരിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ചേർന്ന യോഗം പ്രതികളുടെ കുടുംബത്തെ ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രതികൾ നാടിനു നാണക്കേടും ദുഃഖവുമുണ്ടാക്കിയെന്നും അദ്ദേഹം. പ്രതികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോർഭേത്തി പള്ളിയിൽ നിന്ന് മാർച്ച് നടത്തി. അതിനിടെ, അസമിലെ ലഖിംപുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു പേർ അറസ്റ്റിലായി.

ഓസീസിനെ പൂട്ടി; ഇന്ത‍്യക്ക് 48 റൺസ് ജയം, പരമ്പരയിൽ മുന്നിൽ

ബെറ്റിങ് ആപ്പ് കേസ്; ശിഖർ ധവാന്‍റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി

''സഹതാപം മാത്രം''; കുടുംബാധിപത‍്യം സംബന്ധിച്ച തരൂരിന്‍റെ ലേഖനത്തിനെതിരേ കെ.സി. വേണുഗോപാൽ

''മലപ്പുറത്ത് മുസ്ലിം മതാധിപത്യം'', വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

കെഎസ്ആർടിസി ബസുകളിലെ ഫയർ എസ്റ്റിങ്യൂഷറുകൾ പ്രവർത്തന രഹിതം; ഗതാഗത മന്ത്രി ശ്രദ്ധിക്കണമെന്ന് ഷോൺ ജോർജ്