"പാർട്ടിയെ വേദനിപ്പിച്ചു"; കെ. കവിതയെ ബിആർഎസിൽ നിന്ന് പുറത്താക്കി കെസിആർ
ഹൈദരാബാദ്: പാർട്ടി വിരുദ്ധപ്രവർത്തനത്തെത്തുടർന്ന് എംഎൽസി കെ. കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്). കവിതയുടെ പിതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവാണ് നടപടി സ്വീകരിച്ചത്. ബിആർഎസിന്‍റെ മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവിനെ വിമർശിച്ചതാണ് നടപടിക്ക് കാരണം. കലേശ്വരം പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സർക്കാർ സിബിഐക്ക് കൈമാറിയ സാഹചര്യത്തിലാണ് പാർട്ടിയിൽ കലഹമുണ്ടായിരിക്കുന്നത്.
2014ൽ ബിആർഎസ് അധികാരത്തിലിരുന്ന സമയത്ത് അന്നത്തെ ജലചേസന മന്ത്രിയായിരുന്ന ഹരീഷ് റാവു കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായാണ് കെ. കവിത ആരോപിച്ചിരുന്നത്. രാജ്യസഭാ മുൻ എംപി ജെ. സന്തോഷ് കുമാറിനെയും കെ. കവിത പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരുന്നു.
സിബിഐ അന്വേഷണത്തിൽ കെസിആർ മണി മണി പോലെ പുറത്തു വരുമെന്ന് വിശ്വാസമുണ്ട്. എങ്കിലും ഒരു മകൾ എന്ന നിലയിൽ അച്ഛൻ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നും കവിത പറഞ്ഞിരുന്നു.