സുപ്രീം കോടതി 
India

ജാതി സെൻസസ് ഇന്ന് സുപ്രീം കോടതിയിൽ; ഹർജി മാറ്റണമെന്ന് കേരളം

മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ‌ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു

MV Desk

ന്യൂഡൽഹി: ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സം വരണ പട്ടിക പുതുക്കുന്നതിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ‌സർക്കാരും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതിയിൽ‌ കത്തു നൽ‌കി. കേസ് ഇന്നു പരിഗണിക്കാനിരിക്കെയാണ് കേസ് മാറ്റിവ‍യ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ‌ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.

ഇതിന് മറുപടി സത്യവാങ് മൂലം നൽകുന്നതിന്‍റെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനും പിന്നാക്ക വിഭാഗ കമ്മീഷനും കേസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രവും ഇതുവരെ മറുപടി സത്യവാങ് മൂലം നൽകിയിട്ടില്ല. സംവരണ പട്ടിക പരിഷ്കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സർവേ പൂർത്തിയാക്കാൻ അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടും നടപടിയില്ലെന്നാണ് ഹർജിക്കാരുടെ വാദം.

പിന്നാക്ക വിഭാഗ കമ്മിഷൻ നിയമത്തിലെ 11(1) വകുപ്പുപ്രകാരം, നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ 10 വർഷ കകാലയളവിൽ പട്ടിക പുതുക്കി പിന്നാക്കക്കാർ അല്ലാതായവരെ ഒഴിവാക്കുകയും പുതിയവരെ ഉൾപ്പെടുത്തുകയും വേണം. മുസ്‍ലിങ്ങൾക്കും പട്ടിക വിഭാഗങ്ങൾ‍ക്കും മറ്റ് 70 പിന്നാക്ക സമുദായങ്ങൾക്കും കേരളത്തിലെ സർക്കാർ ജോലികളിൽ മതിയായ പ്രാതിനിധ്യമില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം

കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ പാർലമെന്‍റ് മാർച്ച് നടത്താനൊരുങ്ങി സിഐടിയു

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ