India

ഖാലിസ്ഥാൻ അനുകൂല പരാമർശം: ആറിലധികം യുട്യൂബ് ചാനലുകൾക്ക് വിലക്ക്

നിരോധിക്കപ്പെട്ട ചാനലുകളുടെ പ്രവർത്തനം വിദേശത്തു നിന്നായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി

ഡൽഹി : ഖലിസ്ഥാൻ അനുകൂല പരാമർശങ്ങൾ നടത്തിയ ആറിലധികം യുട്യൂബ് ചാനലുകൾക്കു വിലക്കേർപ്പെടു ത്തിയതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം. കഴിഞ്ഞ പത്തു ദിവസത്തിനിടെയാണ് ചാനലുകൾ നിരോധിച്ചത്. നിരോധിക്കപ്പെട്ട ചാനലുകളുടെ പ്രവർത്തനം വിദേശത്തു നിന്നായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ള ഉള്ളടക്കമായിരുന്നു ഈ ചാനലുകളിൽ ഉണ്ടായിരുന്നത്. ഖലിസ്ഥാൻ അനുകൂലിയായ അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കാനായി അദ്ദേഹത്തിന്‍റെ അനുയായികൾ അജ്നാലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവം പിന്നാലെയാണു ഖലിസ്ഥാൻ അനുകൂല ചാനലുകൾക്കു നിരോധനം വരുന്നത്.

ഗവൺമെന്‍റിന്‍റെ നിർദ്ദേശം ലഭിച്ചു കഴിഞ്ഞാൽ 48 മണിക്കൂറിന കം യുട്യൂബ് അധികൃതർ ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കാറുണ്ട്. ചാനലുകളിലെ ഉള്ളടക്കം പ്രാദേശിക ഭാഷയിലാകുമ്പോൾ പലപ്പോഴും നിരോധിത ഉള്ളടക്കമാണോ എന്നു തിരിച്ചറിയാൻ യുട്യൂബ് അധികൃതർക്ക് ബുദ്ധിമുട്ട് നേരിടാറുണ്ടെന്നു ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം അറിയിച്ചു.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി