India

പാക് ചാരവനിതയ്ക്ക് ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു; ശാസ്ത്രജ്ഞനെതിരേ കുറ്റപത്രം

ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് കുരുൽക്കറെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു

MV Desk

പൂനെ: ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കർ ഇന്ത്യയുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരവനിതയ്ക്ക് ചോർത്തി നൽകിയതായി കുറ്റപത്രം. സാറാ ദാസ് ഗുപ്ത എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈൽ സിസ്റ്റങ്ങളുടെയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളുടെയും രഹസ്യങ്ങൾ വിശദീകരിച്ചതെന്നാണ് കണ്ടെത്തൽ. മഹാരാഷ്ട്ര പൊലീസിന്‍റെ ഭീകരവിരുദ്ധ സ്ക്വാഡ് കുരുൽക്കർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പൂനെയിലെ ഡിആർഡയുടെ ഒരു ലാബിന്‍റെ ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ.

ചാരവൃത്തി കണ്ടെത്തിയതിനെ തുടർന്ന് കുരുൽക്കറെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുൽക്കർ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. വീഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

യുകെയിലെ സോഫ്റ്റ് വെയർ എൻജിനീയറാണെന്ന് പരിച‍യപ്പെടുത്തിയ ചാര വനിത , പ്രദീപിന് അശ്ലീലസന്ദേശങ്ങളും വീഡിയോകളും അയച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഈ വനിതയുടെ ഐപി അഡ്രസ് പാക്കിസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്.

2022 ജൂൺ മുതൽ ഡിസംബർ വരെ ഇരുവരും തമ്മിൽ സംഭാഷണം നടന്നിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ പ്രദീപ്, സാറയുടെ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് പ്രദീപിന്‍റെ ഫോണിലേക്ക് മറ്റൊരു ഇന്ത്യൻ നമ്പറിൽ നിന്നും സന്ദേശമെത്തി, എന്തിനാണ് താങ്കൾ എന്‍റെ നമ്പർ ബ്ലോക്ക് ചെയ്തതെന്നായിരുന്നു ആ സന്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ