ചീറ്റ
ചീറ്റ 
India

ചീറ്റകൾക്ക് മധ്യപ്രദേശിൽ ഒരു വീടു കൂടി; ഗാന്ധിസാഗർ വന്യജീവിത സങ്കേതത്തിൽ പാർപ്പിക്കും

ന്യൂഡൽഹി: ചീറ്റ പുനരധിവാസത്തിന്‍റെ ഭാഗമായി ആഫ്രിക്കയിൽ നിന്നെത്തുന്ന അടുത്ത സംഘത്തിന് മധ്യപ്രദേശിൽ തന്നെ രണ്ടാമതൊരു സങ്കേതമൊരുങ്ങുന്നു. ഇനിയെത്തിക്കുന്ന ചീറ്റകളെ ഗാന്ധിസാഗർ വന്യജീവി സങ്കേതത്തിൽ പാർപ്പിക്കുന്നതാണു പരിഗണിക്കുന്നത്. ഇതിനു മുന്നോടിയായുള്ള പരിശോധനകൾക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിദഗ്ധ സംഘം അടുത്തമാസം ഇന്ത്യയിലെത്തും.

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി എത്തിച്ച ചീറ്റകളെ നിലവിൽ മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിലാണു പാർപ്പിച്ചിരിക്കുന്നത്. ഇവിടെ ഈ മാസം ചീറ്റകളായ ആശയ്ക്കു മൂന്നും ജ്വാലയ്ക്ക് നാലും കുഞ്ഞുങ്ങൾ പിറന്നിരുന്നു. ഏഴു കുഞ്ഞുങ്ങളെയും കാലാവസ്ഥ മെച്ചമാകുമ്പോൾ തുറന്നുവിടാനിരിക്കുകയാണ്. നിലവിൽ ഇവിടെ ആറ് ആൺ ചീറ്റകളും ഏഴ് പെൺ ചീറ്റകളും എട്ട് കുഞ്ഞുങ്ങളുമാണുള്ളത്.

കുനോയിൽ നിന്ന് ആറു മണിക്കൂർ യാത്രാ ദൂരമുണ്ട് ഗാന്ധി സാഗറിലേക്ക്. രാജസ്ഥാനോടു ചേർന്നുള്ള കാടിന് 368 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ഇതിനെ ചുറ്റിപ്പറ്റി 2500 ചതുരശ്ര കിലോമീറ്റർ കൂടി ഭാഗിക വനമാണ്.

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ

ഇടുക്കിയിൽ കനത്ത മഴ; വിനോദ സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം, രാത്രി യാത്രാ നിരോധനം

കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം; ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യ

കുനോയിൽ നിന്ന് ചീറ്റ പുറത്തു ചാടി; പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്തേക്ക് ലഹരിക്കടത്ത്; മുഖ്യപ്രതി പിടിയിൽ