India

ശതമാനക്കണക്കിലും കോൺഗ്രസ്

2013ൽ അധികാരം കിട്ടിയപ്പോഴത്തേതിനെക്കാൾ കൂടിയ വോട്ട് വിഹിതം

MV Desk

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികമായി ലഭിച്ചത് അഞ്ച് ശതമാനം വോട്ട്, ഇതുവഴി അമ്പതോളം സീറ്റുകളും പാർട്ടിക്ക് അധികമായി ലഭിച്ചു. കഴിഞ്ഞ തവണ 38 ശതമാനമായിരുന്ന ജനപിന്തുണ ഇത്തവണ 43 ശതമാനത്തിലെത്തിയിട്ടുണ്ട്. 2018ൽ പാർട്ടിക്കു ലഭിച്ചത് 80 സീറ്റായിരുന്നു. അതേസമയം, 2013ൽ 122 സീറ്റുമായി കേവല ഭൂരിപക്ഷം നേടുമ്പോൾ അവർക്കു ലഭിച്ചത് 37 ശതമാനം വോട്ട് മാത്രമായിരുന്നു.

ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഇത്തവണ ഗണ്യമായി ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് കൗതുകകരം. പാർട്ടിക്ക് നാൽപ്പതോളം സീറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ 36 ശതമാനം വോട്ട് മാത്രം നേടിയാണ് അവർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. അന്നു 104 സീറ്റും കിട്ടിയിരുന്നു.

അഞ്ച് ശതമാനം വോട്ട് കുറഞ്ഞ ജെഡിഎസ് ആകട്ടെ, സംസ്ഥാന നിയമസഭയിൽ ഇക്കുറി ഒരു സമ്മർദ ഗ്രൂപ്പ് പോലുമാകാൻ കഴിയാത്ത അവസ്ഥയിലും. 18 ശതമാനത്തിൽനിന്നാണ് പാർട്ടി ഇത്തവണ 13 ശതമാനത്തിലേക്കു ചുരുങ്ങിയത്. 40 എംഎൽഎമാർ പകുതിയായും കുറഞ്ഞു.

ശബരിമലയിൽ 332.77 കോടിയുടെ റെക്കോർഡ് വരുമാനം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം

ഇ‌നിയും വേട്ട‌‌യാടിയാല്‍ ജീവ‌‌നൊടുക്കും: മാധ്യ‌‌മ‌‌ങ്ങ‌‌ള്‍ക്കു മുന്നില്‍ പൊട്ടിക്ക‌‌ര‌‌ഞ്ഞ് ഡി. മ‌‌ണി

പുഷ്പ 2 ആൾക്കൂട്ട ദുരന്തം; അല്ലു അർജുനെ പ്രതിചേർത്ത് കുറ്റപത്രം

ദൃശ്യം 3 ൽ നിന്ന് പിന്മാറി; അക്ഷയ് ഖന്നയ്ക്കെതിരേ നിയമനടപടിക്ക് നിർമാതാവ്