Arvind Kejriwal file
India

ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടുള്ള കെജ്‌രിവാളിന്‍റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

അരവിന്ദ് കെജ്‌രിവാളിനെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതി കേസിൽ ഇഡിയുടെ നടപടിയുമായി ബന്ധപ്പെട്ട് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടുള്ള അരവിന്ദ് കെജരിവാളിന്‍റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഇടക്കാല സംരക്ഷണ ഹർജി തള്ളിയ കോടതി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും.

അരവിന്ദ് കെജ്‌രിവാളിനെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. കെജ്‌രിവാളിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് ഇഡി അറിയിച്ചതോടെയാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.

ഒൻപതാം തവണയും ഹാജരാവണമെന്നാവശ്യപ്പെട്ട് ഒൻപതാം തവണയും ഇഡി നോട്ടീസ് എത്തിയതോടെയാണ് കെജ്‌രിവാൾ‌ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തുടർച്ചയായി ഇഡിക്ക് മുന്നിൽ ഹാജരാകാതിരുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ