PM Narendra Modi 

file image

India

"പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണ്ട'': വിവരാവകാശ കമ്മിഷൻ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

ഡൽഹി സർവകലാശാലയുടെ ഹർജിയിലാണ് കോടതി നടപടി

Namitha Mohanan

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. തിങ്കളാഴ്ച ഹർജി പരിഗണിച്ച കോടതി വിവരാവകാശ നിയമപ്രകാരം അക്കാദമിക് രേഖകൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു.

വിവരാവകാശ (ആർടിഐ) അപേക്ഷയ്ക്ക് മറുപടിയായാണ് ഡൽഹി സർവകലാശാല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷർ ഉത്തരവിട്ടിരുന്നത്.

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ടെന്നും 1978 ലെ എല്ലാ ബിരുദ സർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നുമായിരുന്നു വിവരാവകാശ കമ്മിഷണന്‍റെ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് ഡൽഹി സർവകലാശാലയുടെ ഹർജിയിലാണ് കോടതി നടപടി. ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു.

നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

പാനൂരിലെ ആക്രമണം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം; ആക്രമണം പെട്രോൾ വാങ്ങാൻ കുപ്പി നൽകിയില്ലെന്ന് ആരോപിച്ച്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവിനുമെതിരേ വഞ്ചനാ കുറ്റം ചുമത്തി