India

ഗുസ്തിതാരങ്ങളുടെ പരാതി: 5 രാജ്യങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നോട്ടീസ്

കേസിൽ ജൂൺ 15നകം ഡൽഹി പൊലീസ് കുറ്റപ്പത്രം സമർപ്പിക്കും

MV Desk

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ബ്രിജ് ഭൂഷണെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ, സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് 5 രാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. ഇന്തൊനീഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസ്ഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ ഗുസ്തി ഫെഡറേഷനുകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഏപ്രിൽ 21 ലെ എഫ്ഐആറിൽ പറയുന്നതനുസരിച്ച് ഈ രാജ്യങ്ങളിൽ വച്ചുനടന്ന ടൂർണമെന്‍റിൽ ബ്രിജ് ഭൂഷൻ താരങ്ങളെ ഉപദ്രവിച്ചിട്ടുണ്ട്.

എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരാഴ്ചക്കുള്ളിൽ അഞ്ച് രാജ്യങ്ങളിലേക്കും നോട്ടീസ് അയച്ചിരുന്നെങ്കിലും വിഷയം പുറത്തറിയുന്നത് ഇപ്പോഴാണ്. കേസിൽ ജൂൺ 15നകം ഡൽഹി കുറ്റപ്പത്രം സമർപ്പിക്കാനാണ് പൊലീസിന്‍റെ നീക്കം.

പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ, പരിശീലകൻ, റഫറിമാർ, എന്നിവരുൾപ്പെടെ 200 ൽ അധികം ആളുകളിൽ നിന്ന് അന്വേഷണസംഘം ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ

അങ്കിത് ബല്യാൻ കൊലക്കേസ്; യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് ഷാർപ്പ് ഷൂട്ടർമാർ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു