ഡൽഹി കലാപത്തിന്‍റെ ദൃശൃങ്ങൾ
ന‍്യൂഡൽഹി: 2020ലെ ഡൽഹി കലാപ കേസിൽ ഉൾപ്പെട്ട ആറു പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കർക്കദ്ദുമ കോടതിയുടെ നടപടി. അന്വേഷണ ഉദ‍്യോഗസ്ഥർ കൃത്രിമ തെളിവുകൾ ഉണ്ടാക്കിയതായും ഇതിൽ നടപടി വേണമെന്നും കോടതി ആവശ‍്യപ്പെട്ടു.
കുറ്റപത്രത്തിൽ പൊരുത്തക്കേടുകൾ ഉള്ളതായി ചൂണ്ടിക്കാട്ടിയ കോടതി കെട്ടിച്ചമച്ച സാക്ഷി മൊഴികൾ ഉണ്ടാക്കിയതിനും വ‍്യാജ കുറ്റപത്രം സമർപ്പിച്ചതിനും പൊലീസിനെ രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നാലുപേരെ കോടതി വെറുതെ വിട്ടിരുന്നു. ന‍്യൂ ഉസ്മാൻ പൂരിലെ മുസ്‌ലിം പള്ളിക്കു സമീപം കടകളും വീടുകളും തീയിട്ടു നശിപ്പിച്ചെന്നാണ് കേസ്.