രാഷ്ട്രപതി ദ്രൗപദി മുർമു

 
India

വധശിക്ഷയിൽ ഇളവ് തേടി രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന‌യാൾ; നിരസിച്ച് രാഷ്‌ട്രപതി

അധികാരത്തിലേറിയതിനു ശേഷം ഇതു മൂന്നാമത്തെ ദയാഹർജിയാണ് രാഷ്‌ട്രപതി തള്ളുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ദയാഹർജി തള്ളി രാഷ്‌ട്രപതി ദ്രൗപതി മുർമു. അധികാരത്തിലേറിയതിനു ശേഷം ഇതു മൂന്നാമത്തെ ദയാഹർജിയാണ് രാഷ്‌ട്രപതി തള്ളുന്നത്.

2012ൽ മഹാരാഷ്ട്രയിൽ വച്ച് രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി അഞ്ച് മണിക്കൂറോളം പീഡിപ്പിച്ചു കൊന്ന കേസിലാണ് രവി അശോക് ഖുമാരെ എന്നയാൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

ഖുമാരേക്ക് 2015ലാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. 2016ൽ ബോംബേ ഹൈക്കോടതിയും 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചും വിധിയെ ശരി വച്ചു. തുടർന്നാണ് ഖുമാരേ രാഷ്‌ട്രപതിക്ക് ദയാഹർജി സമർപ്പിച്ചത്. എന്നാൽ നവംബർ 6ന് രാഷ്‌ട്രപതി ദയാഹർജി തള്ളി.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ