മൻമോഹൻ സിങ്
ന‍്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസിൽ ക്രിമിനൽ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി. കേസിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.
കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് രണ്ടു വർഷം കഴിഞ്ഞാണ് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്.
ഒഡീശയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര‍്യ കമ്പനിക്ക് അനുവദിച്ചുവെന്നാണ് കേസ്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം നേരത്തെ തന്നെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. മൻമോഹൻ സിങ്ങും മറ്റ് 5 പേരും കേസിൽ വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.