ഗോവധത്തിന് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും; പുതു ചരിത്രമെന്ന് ഗുജറാത്ത് സർക്കാർ

 
India

ഗോവധത്തിന് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും; പുതു ചരിത്രമെന്ന് ഗുജറാത്ത് സർക്കാർ

രാജ്യത്ത് ആദ്യമായാണ് ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്

Namitha Mohanan

അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്ന മൂന്നു പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഓരോ ആളുകൾക്കും 6 ലക്ഷം വീതം 18 ലക്ഷം രൂപ പിഴയും വിധിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയ്ൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. അഹമ്മദാബാദ് അമറേലി സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

2023 ലായിരുന്നു സംഭവം. മൂന്നു പേരിൽ നിന്നും പശു മാംസം കണ്ടെത്തിയതോടെ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരേ അപ്പീൽ പോവാനാണ് പ്രതികളുടെ നീക്കം.

അതേസമയം, ചരിത്രപരമായ വിധിയെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അടക്കമുള്ളവർ രംഗത്തെത്തി. സർക്കാർ പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഫിഷറീസ് മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളി; നേതാക്കൾ‌ക്കെതിരേ എം.കെ. രാഘവൻ

നിതിൻ രാജിന്‍റെ മരണത്തിൽ പങ്കില്ല; ഇടക്കാല ഹർജി സമർപ്പിച്ച് ആരോപണ വിധയരായ അധ‍്യാപകർ

മധ‍്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേളയിലെ വൈറൽ താരവും ഭർത്താവും