ദൈവസഹായം പിള്ള ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥൻ

 

file photo

India

ദൈവസഹായം പിള്ള ഇനി മുതൽ ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥൻ

ഈ ചരിത്രപരമായ തീരുമാനം ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ശക്തി പകരുമെന്നും മത സൗഹാർദ്ദത്തിന്‍റെ സന്ദേശം ശക്തിപ്പെടുമെന്നും സഭാ നേതൃത്വം പ്രതീക്ഷിക്കുന്നു.

സ്വന്തം ഇഷ്ട പ്രകാരം ക്രൈസ്തവ മതം സ്വീകരിച്ചതിന്‍റെ പേരിൽ രക്തസാക്ഷിയായ ദൈവസഹായം പിള്ളയെ ഇന്ത്യയിലെ അൽമായ വിശ്വാസികളുടെ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ കത്തോലിക്കാ സഭ ഒരുങ്ങുന്നു. വരുന്ന ഒക്റ്റോബർ 15 ന് വത്തിക്കാനിലും വാരണാസിയിലും ഒരേസമയം ഈ പ്രഖ്യാപനത്തിനായുള്ള ചടങ്ങുകൾ നടത്തും. 18ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാജവായിരുന്ന മാർത്താണ്ഡവർമയുടെ പൊതുമരാമത്ത് കാര്യക്കാർ ആയിരുന്ന നീലകണ്ഠപ്പിള്ള കാര്യക്കാർ ആണ് പിന്നീട് ഡച്ച് സൈനിക നേതാവായ ഡിലനോയിയുമായുള്ള നിരന്തര സൗഹൃദത്തിലൂടെ ക്രൈസ്തവനായി മാറിയ ദൈവസഹായം പിള്ള.

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെ അതിക്രൂരമായ ശിക്ഷാ നടപടികളെ തുടർന്ന് കാറ്റാടിമലയിൽ വച്ച് അഞ്ചു വെടിയുണ്ടകളേറ്റ് ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. അടുത്ത കാലത്തായി ഉത്തരേന്ത്യയിൽ ബജ് രംഗ് ദൾ നിർബന്ധിത മതപരിവർത്തനംആരോപിച്ച് ക്രൈസ്തവ സന്യസ്തരെയും വൈദികരെയും അവരുടെ സ്ഥാപനങ്ങളെയും ആക്രമിക്കുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഈ നീക്കം ശ്രദ്ധേയമാകുകയാണ്. ഈ ചരിത്രപരമായ തീരുമാനം ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ശക്തി പകരുമെന്നും മത സൗഹാർദ്ദത്തിന്‍റെ സന്ദേശം ശക്തിപ്പെടുമെന്നും സഭാ നേതൃത്വം പ്രതീക്ഷിക്കുന്നു.

"ആഗോള അയ്യപ്പ സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക് അഭിനന്ദനങ്ങൾ'': രാജീവ് ചന്ദ്രശേഖർ

സിദ്ധാർത്ഥന്‍റെ മരണം; സർവകലാശാല മുൻ ഡീൻ എം.കെ. നാരായണന് തരം താഴ്ത്തലോട് കൂടി സ്ഥലം മാറ്റം

ആഗോള അയ്യപ്പ സംഗമം; പ്രസംഗിക്കാൻ ക്ഷണം വൈകിയതിൽ തമിഴ്നാട് മന്ത്രിക്ക് അതൃപ്തി

''അയ്യപ്പ സംഗമം സമ്പൂർണ പരാജയം, ഭക്തജനങ്ങൾ സംഗമത്തെ തള്ളി''; രമേശ് ചെന്നിത്തല

മോഹൻലാൽ മികവിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതീകമെന്ന് പ്രധാനമന്ത്രി; നാടിനാകെ അഭിമാനമെന്ന് മുഖ്യമന്ത്രി