Representative image
Representative image 
India

'ഹമൂൺ' തീവ്ര ചുഴലിക്കാറ്റായി മാറി; വൈകിട്ടോടെ കര തൊടും

ഭുവനേശ്വർ: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹമൂൺ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ ഒഡീശയെ ചുഴലിക്കാറ്റ് ബാധിക്കില്ല. കരയിൽ നിന്നും 200 കിലോമീറ്റർ ദൂരത്തിലൂടെ ചുഴലിക്കാറ്റ് സംസ്ഥാനത്തിന്‍റെ തീരം വിട്ടു. അടുത്ത കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ചുഴലിക്കാറ്റ് വീണ്ടും തീവ്രമായേക്കും.

നിലവിൽ ബംഗാൾ ഉൾക്കടലിലൂടെ മണിക്കൂറിൽ 21 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് സഞ്ചരിക്കുന്നത്. വടക്കു കിഴക്കൻ ദിശയിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശിലെ ഖേപുപാറ, ചിറ്റഗോങ് മേഖലകളിലായി ചൊവ്വാഴ്ച വൈകിട്ടോടെ കര തൊടുമെന്നാണ് പ്രതീക്ഷ. കര തൊടുമ്പോൾ മണിക്കൂറിൽ 75 കിലോമീറ്റർ മുതൽ 85 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ സഞ്ചരിക്കുക.

ഹമൂൺ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഒഡീശ, പശ്ചിമബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറം, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജാഗ്രത പ്രഖ്യാപിച്ചിരുന്നത്.

ചക്രവാതച്ചുഴി, ന്യൂനമർദ പാത്തി; 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്‌ടർ, ​ഗർഭസ്ഥശിശു മരിച്ചു; പരാതി

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു