India

കർഷക മാർച്ച്: അതിർത്തിയിൽ കണ്ണീർവാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്

ഫെബ്രുവരി 18ന് കേന്ദ്ര സംഘവുമായി നാലാമതും ചർച്ച നടത്തും.

നീതു ചന്ദ്രൻ

ചണ്ഡിഗഡ്: കർഷകരുടെ ഡൽഹി ചലോ മാർച്ചിന്‍റെ നാലാം ദിനത്തിൽ സമരം ചെയ്ത കർഷകർക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. ശംഭു അതിർത്തിയിൽ വച്ചാണ് കർഷകർക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ചത്.ഫെബ്രുവരി 15ന് കേന്ദ്ര മന്ത്രിമാരുമായി കർഷകർ ചർച്ച നടത്തിയെങ്കിലും ഫലം കാണാഞ്ഞ സാഹചര്യത്തിലാണ് കർഷകർ വീണ്ടും ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചത്. ഫെബ്രുവരി 18ന് കേന്ദ്ര സംഘവുമായി നാലാമതും ചർച്ച നടത്തും.

ചൊവ്വാഴ്ചയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചത്. പക്ഷേ ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. സമരത്തിൽ പങ്കെടുക്കാനെത്തിയ ജിയാൻ സിങ് എന്ന കർഷകൻ ഹൃദയാഘാതം മൂലം അന്തരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷകർ സമരം നടത്തുന്നത്. കേന്ദ്ര സർക്കാരുമായി കർഷക പ്രതിനിധികൾ 5 മണിക്കൂറോളം ചർച്ച നടത്തിയിട്ടും പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തത്. കർഷകർ തിങ്ങിക്കൂടിയതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗാസിപുർ, സിങ്ഗു, തിക്രി തുടങ്ങിയ ഇടങ്ങളിൽ കോൺക്രീറ്റ് കട്ടകളും ബാരിക്കേഡുകളും വച്ച് പൊലീസ് തടസം സൃഷ്ടിച്ചിട്ടുണ്ട്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ