'കലാപകാരികളെ ശിക്ഷിക്കണം'; ആദ്യ പ്രസ്താവനയിറക്കി  
India

'കലാപകാരികളെ ശിക്ഷിക്കണം'; ആദ്യ പ്രസ്താവനയിറക്കി ഷെയ്ക്ക് ഹസീന

മകൻ സജീബ് വസീദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇതു പങ്കുവച്ചത്.

ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ മറവിൽ രാജ്യത്താകെ കലാപവും കൊലപാതകങ്ങളും നടത്തിയവർക്കു ശിക്ഷ ഉറപ്പാക്കണമെന്നു ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശ് സ്ഥാപകനും തന്‍റെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്‍റെ സ്മാരകം തകർത്തവരും ശിക്ഷിക്കപ്പെടണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ അജ്ഞാതകേന്ദ്രത്തിൽ കഴിയുന്ന ഹസീന, സ്ഥാനഭ്രഷ്ടയായശേഷമുള്ള ആദ്യ പ്രസ്താവനയാണിത്. മകൻ സജീബ് വസീദിന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇതു പങ്കുവച്ചത്.

പ്രക്ഷോഭത്തിന്‍റെ പേരിൽ ജൂലൈ മുതൽ രാജ്യത്തു നടന്നത് നശീകരണ നൃത്തമായിരുന്നു. പിതാവുൾപ്പെടെ കുടുംബാംഗങ്ങളെ നഷ്ടമായ തന്നെപ്പോലെ ഉറ്റവർ കൊല്ലപ്പെട്ടവരെയോർത്ത് താനും ദുഃഖിക്കുന്നുവെന്നുവെന്നു ഹസീന പറഞ്ഞു. പുരോഗതിയിലേക്കു നീങ്ങുകയായിരുന്ന രാജ്യം വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിടപ്പെട്ടതെന്നും ഹസീന.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ