India

പോർ വിമാനങ്ങൾ സ്വന്തമാക്കാൻ സൈന്യം; തേജസ് ജെറ്റുകളും പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങാൻ കേന്ദ്ര അനുമതി

തേജസ് മാർക്ക് 1 എ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടിയും പ്രചണ്ഡ് ഹെലികോപ്റ്ററുകൾ വ്യോമ സേനയ്ക്കും കരസേനയ്ക്കുമായാണ് വാങ്ങുന്നത്

MV Desk

ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രതിരോധശേഷി ഉയർത്താൻ 97 തേജസ് യുദ്ധവിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്‍റെ അനുമതി. വ്യോമസേനയ്ക്കു വേണ്ടിയാണ് തേജസ് മാർക്ക് 1 എ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ കരസേനയും വ്യോമസേനയ്ക്കുമായി നൽകും. ആത്മനിർഭർ ഭാരത് പദ്ധതിക്ക് ഉണർവേകുന്നതാണ് 1.18 ലക്ഷം കോടി രൂപയുടെ ഇടപാട്.

കപ്പൽവേധ മിസൈലുകളും പീരങ്കികളുമടക്കം ആകെ 2.23 ലക്ഷം കോടിയുടെ ഇടപാടിനാണ് കൗൺസിലിന്‍റെ അംഗീകാരം. ഈ തുകയുടെ 98 ശതമാനവും തദ്ദേശീയ വ്യവസായ മേഖലയിലാണ് ചെലവഴിക്കുന്നതെന്ന സവിശേഷതയുമുണ്ട്.

രാജ്യത്തിന്‍റെ ചരിത്രത്തിൽ തദ്ദേശീയ വ്യവസായത്തിനു ലഭിക്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്. അന്തിമ വില ചർച്ചയിലൂടെ നിശ്ചയിച്ചതിനു ശേഷം സുരക്ഷാകാര്യ മന്ത്രിസഭാ സമിതി അനുമതി നൽകുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും. 10 വർഷത്തിനുള്ളിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും സേനയ്ക്ക് ലഭിക്കും.

നിലവിലുളള സുഖോയ് എസ്‌യു-30 എംകെഐ വിമാനങ്ങളുടെ നവീകരണത്തിനും കൗൺസിൽ അനുമതി നൽകി. തദ്ദേശീയമായി വികസിപ്പിച്ച റഡാർ, ഏവിയോണിക്സ്, സബ് സിസ്റ്റംസ് തുടങ്ങിയവ ഉപയോഗിച്ചാണ് 84 സുഖോയ് വിമാനങ്ങൾ നവീകരിക്കുന്നത്. ഇതിനു പുറമേ റഷ്യൻ നിർമിത ടി90 ടാങ്കുകളിൽ ഘടിപ്പിക്കാനുള്ള ഓട്ടൊമാറ്റിക് ടാർഗറ്റ് ട്രാക്കറുകളും കംപ്യൂട്ടറുകളും വാങ്ങാനും നിലവിലുള്ള പീരങ്കികൾക്കു പകരം പുതിയവ വാങ്ങാനും അനുമതിയുണ്ട്. നാവികസേനയ്ക്കു വേണ്ടിയാണ് മധ്യദൂര കപ്പൽ വേധ മിസൈലുകൾ. ഇതും പൂർണമായി തദ്ദേശീയമായി വികസിപ്പിച്ചവയായിരിക്കും.

പാങ്ങോട് പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; 15 ബൈക്കുകൾ കത്തി നശിച്ചു

വെളിച്ചെണ്ണ ലിറ്ററിന് 200, വില കണ്ട് വീഴല്ലേ, ആള് വ്യാജനാണ്; ചേർക്കുന്നത് പാരഫിൻ

സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ കേസ്; വയറിളക്കി മാല വീണ്ടെടുക്കുന്നതിനിടെ ക്ലോസറ്റിലിട്ട് ഒഴുക്കി കളഞ്ഞു

പിതൃ പുണ്യംതേടി; ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

കാസർകോട് സ്വദേശി ഇന്ത്യൻ പൗരൻ തന്നെ, വ്യാജ പരാതി നൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കും