ഇൻഡിഗോ വിമാനം

 

file image

India

ഇൻഡിഗോ യാത്രാ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ഡിജിസിഎ

ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന 4 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്

Namitha Mohanan

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ വ്യോമയാന ഡയറക്‌ടറേറ്റ് ജനറലിലെ (DGCA) 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കരാർ അടിസ്ഥാനത്തിൽ ഡിജിസിഎ‍യിൽ പ്രവർത്തിക്കുന്നവരെയാണ് പുറത്താക്കിയത്.

ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന 4 ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്. ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർ‌ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർ സീമ ജാംനാനി, ഫ്ലറ്റ് ഓപ്പറേഷൻസ് ഇൻസ്പെക്റ്റർമാരായ അനിൽ കുമാർ പൊഖ്റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്.

അതേസമയം, യാത്രാ പ്രതിസന്ധിയിൽ നഷ്ടപരിഹാരത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഇൻഡിഗോ നൽകാനൊരുങ്ങുകയാണ്. യാത്ര തടസപ്പെട്ടവർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകളാണ് നഷ്ടപരിഹാരത്തിന് പുറമേ ഇൻഡിഗോ നൽകുന്നത്. വൈകിയ സമയത്തിന് ആനുപാതികമായി 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കും. ഇത് കൂടാതെയാണ് 10,000 രൂപയുടെ യാത്രാ വൗച്ചര്‍ നല്‍കുക വൗച്ചറിന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക.

ഭാര്യയെ അടക്കം 4 പേരെ വെട്ടിക്കൊന്ന കേസ്; പ്രതിക്ക് വധശിക്ഷ

മോതിരം തിരികെ നൽകണം, മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണം; 1500 പേജുള്ള വിധി

നടിയെ ആക്രമിച്ച കേസ്; നല്ല വിധിയെന്ന് മന്ത്രി പി. രാജീവ്

കസ്റ്റംസ് തീരുവ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഇൻഡിഗോ സർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

സൂര‍്യവംശിയുടെ കരുത്തിൽ യുഎഇക്കെതിരേ ഇന്ത‍്യക്ക് ജയം