Alamgir Alam  file
India

കള്ളപ്പണം വെളുപ്പിക്കൽ: ഝാർഖണ്ഡ് മന്ത്രി അറസ്റ്റിൽ

വീട്ടിൽ നിന്ന് 32 കോടി രൂപയുടേതടക്കം 3 കേന്ദ്രങ്ങളിൽ നിന്ന് 3 6.75കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തിരുന്നു.

Ardra Gopakumar

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. ആലത്തിന്‍റെ പെഴ്സണൽ സെക്രട്ടറി സഞ്ജീവ് കുമാർ ലാലിനെയും ഇദ്ദേഹത്തിന്‍റെ വീട്ടുജോലിക്കാരൻ ജഹാംഗീർ ആലത്തെയും അറസ്റ്റ് ചെയ്തതിന്‍റെ തുടർച്ചയായാണു നടപടി.

ഗ്രാമവികസന വകുപ്പിലെ അഴിമതികളെക്കുറിച്ച് അന്വേഷിച്ച ഇഡി ജഹാംഗീർ ആലത്തിന്‍റെ വീട്ടിൽ നിന്ന് 32 കോടി രൂപയുടേതടക്കം മൂന്നു കേന്ദ്രങ്ങളിൽ നിന്ന് 3 6.75കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടു ദിവസം മന്ത്രിയെ ചോദ്യം ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഴുപതുകാരനായ ആലംഗീർ ആലത്തെ പിന്നീട് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. ചൊവ്വാഴ്ച ഒമ്പതു മണിക്കൂറും ഇന്നലെ ആറു മണിക്കൂറുമായിരുന്നു ചോദ്യം ചെയ്യൽ. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചു വ്യക്തമായ വിശദീകരണം നൽകാൻ മന്ത്രിക്കായില്ല.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ