India

കർണാടക തെരഞ്ഞെടുപ്പ്: ഇലക്ഷൻ കമ്മീഷൻ കണ്ടുകെട്ടിയത് 375 കോടിയുടെ വസ്തുക്കൾ

വോട്ടർമാരെ സ്വാധീനിക്കുന്നതിനായുള്ള സാരി, പ്രഷർകുക്കർ, ഭക്ഷ്യ കിറ്റുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്

MV Desk

ന്യൂഡൽഹി: കർണാടക നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ ഇത്തവണ സംസ്ഥാനത്ത് പിടിച്ചെടുത്ത് 375 കോടിരൂപയുടെ പണവും മദ്യവും ലഹരിമരുന്നുകളുമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പിടിച്ചെടുത്തതിന്‍റെ നാലിരട്ടിയോളമാണിതെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കുന്നു.

വോട്ടർമാരെ സ്വാധീനിക്കുന്നതിനായുള്ള സാരി, പ്രഷർ കുക്കർ, ഭക്ഷ്യ കിറ്റുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നു. മാതൃകാ പെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്നതിനുശേഷം 288 കോടി രൂപയുടെ സാധനങ്ങളാണ് കണ്ടുകെട്ടിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ 83.78 കോടിയുടെ സാധനങ്ങൾ വിവിധ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷൻ വെളിപ്പെടുത്തുന്നു.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി; ലഹരി ഉപയോഗിച്ചെന്ന് തെളിവില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച പ്രതികളെ പിടിച്ചു; പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു

യോഗിക്ക് നേരെ പാഞ്ഞടുത്ത് പശു: ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 150 ഓളം വിമാനങ്ങൾ റദ്ദാക്കി

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം