.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

നികുതി വളർച്ചയിൽ ഏറ്റവും പിന്നിൽ കേരളമെന്ന് പഠനം..!!!

കേന്ദ്ര ഗ്രാൻഡ് അടക്കം എല്ലാ വരുമാനങ്ങളും ഉള്‍പ്പെടുത്തിയുള്ള റവന്യൂ വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിലായി

Ardra Gopakumar

കൊച്ചി: നികുതി വളര്‍ച്ചയില്‍ രാജ്യത്ത് കേരളം ഏറ്റവും പിന്നിലെന്ന് റിപ്പോര്‍ട്ട്. മറ്റ് പ്രധാന സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്സേഷന്‍റെ റിപ്പോർട്ട് പ്രകാരമാണിത്. പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്തായിരുന്നു പഠനം.

നികുതി സമാഹരണത്തിലെ വന്‍വീഴ്ചയാണ് റിപ്പോര്‍ട്ടിലുള്ളത്. 2016-2021 കാലത്ത് കേരളം കൈവരിച്ച വളര്‍ച്ച 2% മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 19 സംസ്ഥാനങ്ങളുടെ ശരാശരിയെടുത്താലും ഇത് 6.3% ആണ്. കേന്ദ്ര ഗ്രാൻഡ് അടക്കം എല്ലാ വരുമാനങ്ങളും ഉള്‍പ്പെടുത്തിയുള്ള റവന്യൂ വരവിലും കേരളം ദേശീയ ശരാശരിയിലും പിന്നിലായി. കേരളം 16ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഹരിയാനയും, ഝാര്‍ഖണ്ഡും, ഛത്തിസ്ഗഢും വരെ കേരളത്തേക്കാള്‍ മുന്നിലാണ്. അതേസമയം, മദ്യം, ലോട്ടറി അടക്കം നികുതിയേതര വരുമാനത്തില്‍ വലിയ തിരിച്ചടിയുണ്ടായിട്ടുമില്ല. 

ഈ ഇനത്തില്‍ 22% വളര്‍ച്ച നേടി കേരളം നാലാം സ്ഥാനത്തെത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നികുതി വരുമാനത്തില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും ചെലവുകള്‍ക്ക് കുറവൊന്നുമില്ല. റവന്യൂ ചെലവില്‍ രാജ്യത്ത് ഒന്നാമത് കേരളമാണ്. 90.39 ശതമാനമാണ് റവന്യൂ ചെലവ്. ബംഗാളാണ് കേരളത്തിന് തൊട്ടുപിന്നില്‍.
സാമ്പത്തിക പ്രതിസന്ധിയിലും ഒന്നാം ഇടതുപക്ഷ സര്‍ക്കാരിന്‍റെ സാമൂഹ്യ ക്ഷേമ പദ്ധതിക്ക് കൂടുതല്‍ തുക നീക്കി വച്ചിരുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തില്‍ ഇക്കാര്യത്തില്‍ 2016-21 വരെ 19 സംസ്ഥാനങ്ങളില്‍ കേരളം 17ാമതാണ്. ആന്ധ്രയും, ബംഗാളും, ഗുജറാത്തും, രാജസ്ഥാനും ഒക്കെ സേവന പദ്ധതികള്‍ക്ക് കേരളത്തെക്കാള്‍ വിഹിതം നീക്കിവച്ചു. 2016ല്‍ മുന്‍ സര്‍ക്കാരിന്‍റെ കാലത്തെ കടം 1,89,768 കോടിയാണ്. എന്നാല്‍ 2021ല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ കടം 3,08,386 കോടിയായെന്നാണ് കണക്കുകള്‍ പറയുന്നത്.

2021-22 വര്‍ഷത്തില്‍ കൊവിഡിന് മുമ്പുള്ള വളര്‍ച്ചാ നിരക്കിലേക്ക് മടങ്ങാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കും പറയുന്നു. ബാങ്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സംസ്ഥാനങ്ങളില്‍ കേരളം ഏറ്റവും വലിയ ഇടിവാണ് (2.94%) രേഖപ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടും തെലങ്കാനയും യഥാക്രമം 7.51%, 4.69% വളര്‍ച്ച രേഖപ്പെടുത്തി. കേരളത്തിന്‍റെ വളര്‍ച്ചാ നിരക്ക് സൂചിക ഇപ്പോഴും ഇടിവിലാണ്. റിസര്‍വ് ബാങ്കിന്‍റെയും, സിഎജിയുടെയും ജിഎസ്ടി വകുപ്പിന്‍റെയും കണക്കുകള്‍ താരതമ്യം ചെയ്താണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. 

ആറു മാസം നീണ്ടാലും യുദ്ധത്തിന് രാജ്യം സജ്ജമെന്ന് ഇറാൻ; ട്രംപിന്‍റെ അവകാശ വാദങ്ങൾ തള്ളി

പാലക്കാട് പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ

"നാറ്റോ വെറും കടലാസ് പുലി"; സഖ്യം വിടുമെന്ന് ട്രംപ്

"നീ പോ മോനേ‌ വിജയാ"; ശബരിനാഥിന് വേണ്ടി വോട്ട് തേടി രേവന്ത് റെഡ്ഡി

"വോട്ടര്‍ ആശയക്കുഴപ്പത്തിലാകുന്നു"; അപര സ്ഥാനാർഥികള്‍ക്കെതിരേ ഹൈക്കോടതി