ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മല്ലികാർജുൻ ഖാർഗെയെ കസേരയിലേക്ക് മാറ്റുന്നു 
India

ഖാർഗെയ്ക്ക് പ്രസംഗവേദിയിൽ ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്ന് പ്രതികരണം

എൺപത്തിമൂന്നുകാരനായ താൻ ഉടനെയൊന്നും മരിക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

MV Desk

ജമ്മു: ജമ്മു കശ്മീരിലെ കഠുവയിൽ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗിക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട ഖാർഗെയെ വേദിയിലുണ്ടായിരുന്ന നേതാക്കൾ താങ്ങിപ്പിടിച്ചു കസേരയിലിരുത്തി.

വെള്ളം കുടിച്ചശേഷം വീണ്ടും പ്രസംഗിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഖാർഗെയെ ഡോക്റ്റർമാർ പരിശോധിച്ചു വിശ്രമത്തിനു നിർദേശിച്ചു. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നു ഡോക്റ്റർമാർ.

എൺപത്തിമൂന്നുകാരനായ താൻ ഉടനെയൊന്നും മരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴെയിറക്കും വരെ ജീവിച്ചിരിക്കുമെന്നും ഖാർഗെ പിന്നീടു പറഞ്ഞു.

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

4ാം ടി20 മഞ്ഞ് കാരണം വൈകി

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ

ജഗന്നാഥ ക്ഷേത്രത്തിലെ രത്നസിംഹാസനം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; സുരക്ഷയെവിടെയെന്ന് ചോദ്യം